നിലന്പൂർ: മക്കത്ത് നിന്ന് തങ്ങൾ വിളിച്ചപ്പോൾ ബഹളമൊന്നും നോക്കണ്ട, നിലന്പൂരിൽ ആര്യാടൻ ഷൗക്കത്തിന്‍റെ സേഫ് ലാൻഡിംഗ് ആയിരിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കണ്‍വൻഷനിലെ സദസ് കണ്ടാലറിയാം നിലന്പൂരിൽ വിജയം യുഡിഎഫിനാണെന്ന്.

ചില മാധ്യമങ്ങൾക്ക് മാത്രമാണ് വലിയ സംശയം. അതിന് മാധ്യമങ്ങൾ നേരെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് വന്നത് കൊള്ളരുതാത്ത ഈ ഭരണം അവസാനിപ്പിക്കാനാണെന്ന് എല്ലാവർക്കും അറിയാം. എങ്കിൽ വോട്ടു ചെയ്യേണ്ടത് യുഡിഎഫിനാണ്. ഇവിടെ മത്സരിക്കുന്ന വല്ല സ്ഥാനാർഥിക്കും വോട്ടു ചെയ്തിട്ട് കാര്യമില്ല. നിലവിലുള്ള സ്ഥിതി മാറാൻ ഭരണമാറ്റമുണ്ടാകണം. അതിന് യുഡിഎഫിന് മാത്രമേ കഴിയൂ.

എഴുതി വച്ചോളൂ, നിലന്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കും. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടുമൊക്കെ പലതും പറഞ്ഞിരുന്നു. എന്നാൽ കപ്പടിച്ചത് ഞങ്ങളാണ്. നിലന്പൂരിന്‍റെ മതേതര പാരന്പര്യം കാത്തു സൂക്ഷിച്ച ആര്യാടൻ ഷൗക്കത്ത് ചരിത്ര ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലന്പൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.