യാത്രക്കാർ ഭീഷണിയിൽ: നായ്ക്കളുടെ വിഹാര കേന്ദ്രമായി വട്ടിയൂർക്കാവ്
Friday, June 28, 2024 6:33 AM IST
പേരൂർക്കട: വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കൾ ഇടം നേടിയതോടെ കാൽനടയാത്രികരും ഇരുചക്രവാഹനയാത്രികരും ദുരിതത്തിൽ. മണ്ഡലത്തിൽ ഉൾപ്പെടുന്ന മണ്ണാംമൂല, വേറ്റിക്കോണം, നെട്ടയം, കൊടുങ്ങാനൂർ, കുലശേഖരം, തോപ്പുമുക്ക്, വാഴോട്ടുകോണം തുടങ്ങിയിടങ്ങളിലെ ബസ് വെയിറ്റിംഗ് ഷെഡുകളും ചില മെഡിക്കൽ സ്റ്റോ റുകളും ആശുപത്രികളും ഇടറോഡുകളും കേന്ദ്രീകരിച്ചാണ് നായ്ക്കൾ തമ്പടിച്ചിരിക്കുന്നത്.

തിരുവനന്തപുരം നഗരസഭയുടെ തെരുവുനായ വന്ധ്യംകരണ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാത്തതാണ് നായ്ക്കളുടെ എണ്ണം പെരുകാൻ കാരണമെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം പേരൂർക്കട ജില്ലാ ആശുപത്രിയിൽ വാക്സിൻ എടുക്കാനെത്തിയ 10 വയസുകാരിക്ക് നായയുടെ കടിയേറ്റിരുന്നു.

കുലശേഖരം ആശുപത്രിക്കു സമീപവും നായ്ക്കൾ വിഹരിക്കുന്നുണ്ട്. വേറ്റിക്കോണത്ത് ഇടറോഡുകളിൽ തമ്പടിക്കുന്ന നായ്ക്കൾ വഴിയാത്രക്കാർക്കാണ് പ്രധാനമായും ഭീഷണി സൃഷ്ടിക്കുന്നത്. ഇരുചക്രവാഹന യാത്രക്കാർ തെന്നി വീണ് അപകടത്തിൽ പെടുന്നതിനും കാരണമാകുന്നുണ്ട്.

തിരുവനന്തപുരം നഗരസഭയും ആരോഗ്യവകുപ്പും വാർഡ് കൗൺസിലർമാരും സംയുക്തമായി ഇടപെട്ടാൽ മാത്രമേ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ സാധിക്കൂ. വന്ധ്യംകരണത്തിനുവേണ്ടി പിടിച്ചുകൊണ്ടുപോകുന്ന തെരുവു നായ്ക്കളെ തിരികെ അവിടെത്തന്നെ ഇറക്കിവിടുന്നതിനൊപ്പം മറ്റു ചില നായ്ക്കളെ കൂടി കൊണ്ടുവിടുന്നതും പ്രശ്നം സങ്കീർണ്ണമാക്കുന്നുണ്ട്.
നായ്ക്കൾ പരസ്പരം പോരടിക്കുന്നതിനും ഇത് കാരണമാകുന്നു. ഇറച്ചി, മത്സ്യ അവശിഷ്ടങ്ങൾ റോഡുവക്കിൽ തള്ളുന്നതും ചന്തയുടെ പരിസരത്തുനിന്നു നായ്ക്കൾ മാറാതെ നിൽക്കുന്നതിനു കാരണമാകുന്നു. ഓരോ ആഴ്ചയും വട്ടിയൂർക്കാവ് ഭാഗത്തു മൂന്നോ നാലോ പേർക്ക് തെരുവുനായയുടെ കടിയേൽക്കുന്നുണ്ട്.

ആശുപത്രിയിലെത്തി പ്രതിരോധ മരുന്നു സ്വീകരിച്ചു കഴിഞ്ഞ് ഇവർ വീട്ടിലേക്ക് മടങ്ങുന്നതല്ലാതെ ഇക്കാര്യം പുറംലോകമറിയുന്നില്ല. വീട്ടിൽ വളർത്തുന്ന നായ്ക്കളെ പുറത്തേക്കു തുറന്നു വിടുന്നതും തെരുവുനായ്ക്കൾക്ക് യഥേഷ്ടം ആഹാരം കൊണ്ടുനൽകുന്നതുമാണ് ഇവ ഭക്ഷണം കിട്ടാതെ വരുമ്പോൾ അക്രമാസക്തമാകാൻ കാരണം.

വന്ധ്യംകരണ നടപടികൾ ഫലപ്രദമാക്കിയും ഷെൽട്ടറുകൾ സ്ഥാപിച്ചും നായ്ക്കൾക്ക് അടിയന്തര സുരക്ഷ ഒരുക്കണമെ ന്നും ആവശ്യമുയരുന്നുണ്ട്.