ഇടവ തോമസ് സെബാസ്റ്റ്യൻ സ്റ്റേഡിയം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു മന്ത്രി
Thursday, June 27, 2024 6:18 AM IST
തിരുവനന്തപുരം: ജില്ലാ സ്റ്റേഡിയമായ ഇടവ തോമസ് സെബാസ്റ്റ്യൻ സ്റ്റേഡിയത്തിന്‍റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. കിറ്റ്കോയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിലാണ് സ്റ്റേഡിയം നിർമാണം വൈകിയത്. കിറ്റ്കോയുടെ പ്രവർത്തന പോരായ്മ മൂലം സംസ്ഥാനമൊട്ടാകെയുള്ള 23 സ്്റ്റേഡിയങ്ങളുടെ തടസപ്പെട്ടുവെന്നും വി.ജോയിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.

58.47 കോടി രൂപയ്ക്കാണ് ഇടവ സ്റ്റേഡിയം നിർമാണത്തിന് ഭരണാനുമതി ലഭിച്ചത്. 34.26 കോടി രൂപയ്ക്ക് സാന്പത്തികാനുമതിയും ലഭിച്ചു. കിറ്റ്കോയെയാണ് പദ്ധതിയുടെ എസ്പിവിയായി തെരഞ്ഞെടുത്തത്. എന്നാൽ ഇതിന്‍റെ ഫൗണ്ടേഷനിൽ പോരായ്മ കണ്ടെത്തിയതോടെ സ്റ്റോപ് മെമോ നൽകി. പ്രവൃത്തി നടപ്പാക്കാൻ കാലതാമസമുണ്ടാകുമെന്നും തങ്ങളെ ഒഴിവാക്കണമെന്നും കിറ്റ്കോ ആവശ്യപ്പെട്ടു.

ഇതേത്തുടർ്ന്ന് സ്പോർട്സ് കേരള ഫൗണ്ടേഷനെ എസ്പിവിയാക്കി. രേഖകൾ കൈമാറാൻ കിറ്റ്കോയോട് ആവശ്യപ്പെട്ടെങ്കിലും അവർ പൂർണമായി കൈമാറിയില്ല. രേഖകൾ നൽകാത്തതിനാൽ നിയമ നടപടികളിലേക്ക് നീങ്ങുകയാണ്. കിറ്റ്കോയെ 23 പദ്ധതികളിൽ നിന്ന് ഒഴിവാക്കിയതായും മന്ത്രി അറിയിച്ചു.