യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
Thursday, June 27, 2024 6:18 AM IST
ആറ്റിങ്ങൽ: ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അവനവഞ്ചേരി ആഗ്രഹ വീട്ടിൽ തുഷാന്തി(39)നെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം. ബാങ്ക് ലോൺ തരപ്പെടുത്തി നൽകാമെന്ന് അറിയിച്ച് യുവതിയെ വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശത്തോടെ കടന്നു പിടിക്കുകയായിരുന്നു.

പ്രതിയുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ മോശക്കാരിയായി ചിത്രീകരിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതിയുടെ ചിത്രം മോർഫ് ചെയ്ത് ഇയാൾ പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി.

തിരുവനന്തപുരം റൂറൽ ജില്ലാപോലീസ് മേധാവി കിരൺ നാരായണൻന്‍റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബിനു വർഗീസ്, ആറ്റിങ്ങൽ ഇൻസ്പെക്ടർ ജയകുമാർ, സബ് ഇൻസ്പെക്ടർ ആദർശ്, പോലീസുകാരായ അനിൽകുമാർ, പ്രശാന്ത്, അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.