കളിയിക്കാവിള കൊലപാതകം : ക്വട്ടേഷന്‍ നല്‍കിയ ആളെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തൽ
Friday, June 28, 2024 6:28 AM IST
പാറശാല: കളിയിക്കാവിള കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കസ്റ്റഡിയിലുള്ള പ്രതി ഷാജി എന്ന അമ്പിളി. ഇയാളുടെ കുറ്റസമ്മത മൊഴിയില്‍ കൊലപാതകം ക്വട്ടേഷനെന്നും സൂചന.

ക്വട്ടേഷന്‍ നല്‍കിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറെന്നും കൊലയ്ക്ക് ഉപയോഗിച്ച മാസ്‌കും കത്തിയും നല്‍കിയത് ഇയാളാണെന്നും പ്രതി മൊഴി നല്‍കി. ഇയാള്‍ക്കായി നെയ്യാറ്റിന്‍കരയിലും പാറശാലയിലുമായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

അതേസമയം, അമ്പിളി കുറ്റംസമ്മതിച്ചെങ്കിലും കൊലപാതകത്തിനു പിന്നിലുണ്ടായ കാരണത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമം തുടരുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം അമ്പിളിയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഇതിലും ചില വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നാണ് വിവരം. അമ്പിളിയുടെ വീടായ മലയത്തും കാറില്‍ കയറിയ നെയ്യാറ്റിന്‍കരയിലും കൃത്യം നടത്തിയ കളിയിക്കാവിള ഒറ്റാമരത്തും പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.

ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അമ്പിളിയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസിനെ കുഴപ്പിക്കുന്നത്. അമ്പിളിയുടെയും കൊല്ലപ്പെട്ട ദീപുവിന്‍റെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇവരുമായി ബന്ധപ്പെട്ട ആളുകളെയും ഉടന്‍ ചോദ്യം ചെയ്‌തേക്കും.

അതേസമയം, ദീപുവിന്‍റെ കുടുംബം പറയുന്നത് ഗുണ്ടാ സംഘങ്ങളുടെ ഭീഷണിയുണ്ടെന്നാണ്. ദീപുവിന് അങ്ങനെ വന്ന കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
ദീപുവിന്‍റെ കൊലപാതകത്തിന് ഉപയോഗിച്ച കത്തി മലയിൻകീഴിൽനിന്നും പോലീസ് കണ്ടെത്തി. തോട്ടിൽ നിന്നാണ് കത്തി കണ്ടെത്തിയത്.

അന്പിളിയുടെ വീട്ടിൽനിന്നും ഏഴു ലക്ഷം രൂപയും കണ്ടെടുത്തു. വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെടുത്ത തുക ഭർത്താവ് അമ്പിളി തന്നതാണെന്നു ഭാര്യ മൊഴി നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് മലയിൻകീഴ് മണപ്പാട് മുല്ലമ്പള്ളി ഹൗസിൽ എസ്. ദീപു (46)വിനെ കാറിനുള്ളിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദീപുവിനെ കൊലപ്പെടുത്തുന്നതിനു മുൻപ് ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയതായി വ്യക്തമായിട്ടുണ്ട്.

കൈയിൽ ഗ്ലൗസ് ധരിച്ച പ്രതി ചൂഴാറ്റുകോട്ട അമ്പിളി കാറിന്‍റെ പിൻസീറ്റിലിരുന്നാണ് കൃത്യം നടത്തിയത്. ഡ്രൈവിംഗ് സീറ്റിലായിരുന്ന ദീപുവിനെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തിൽ മുറിവേൽപ്പിച്ചതെന്നും അന്പിളി സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല കൊലയ്ക്കുപയോഗിച്ച സർജിക്കൽ ബ്ലേഡും ഗ്ലൗസും വാങ്ങി നൽകിയത് പാറശാല സ്വദേശി സുനിൽകുമാറാണെന്നും മൊഴിന ൽകിയിട്ടുണ്ട്.

സുനിൽകുമാറിന്‍റെ ഫോട്ടോ പുറത്തുവിട്ട പോലീസ് ഇയാൾക്കായുള്ള അന്വേഷണവും ഊർജിതമാ ക്കിയിട്ടുണ്ട്. അന്വേഷണം മണ്ണുമാന്തി യന്ത്രപ്പണിക്കാരിലേക്കു വ്യാപിപ്പിച്ചതായും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുന്നതായും പോലീസ് അറിയിച്ചു.