കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് പരിക്ക്
Friday, June 28, 2024 6:28 AM IST
വിഴിഞ്ഞം: കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് പരിക്കേറ്റു. കോവളം കെ.എസ്.റോഡ് എംഎസ് ഭവനിൽ പ്രേംഷിജിത്തിന്‍റെ ഭാര്യ ഷീജമോൾ (37)ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ 8.30 ഓടെ വിഴിഞ്ഞം തിയറ്റർ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. നഗരത്തിലെ ഒരു ബാങ്കിലെ താത് ക്കാലിക ജീവനക്കാരിയായ ഷീജമോൾ സ്കൂട്ടറിൽ ജോലിക്ക് പോകവെ തിരുവനന്തപുരത്ത് നിന്ന് വിഴിഞ്ഞത്തേയ്ക്കു വരികയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് ഇടിക്കുയായിരുന്നു.

തലയ്ക്കും മുഖത്തും വലതുകാൽ മുട്ടിനും കാൽപാദത്തിനും ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ഉടൻ തന്നെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിലേക്കുമാറ്റി.

വിഴിഞ്ഞം ആശുപത്രിയിൽ 108 ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും ഡ്രൈവർ ഇല്ലാത്തതിനാൽ സ്വകാര്യ ആംബുലൻസ് വിളിച്ചാണ് ഷീജമോളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഭർത്താവ് പ്രേംഷിജിത്ത് ആരോപിച്ചു.

യുവതിയെ ജനറൽ ആശുപത്രിയിൽ എത്തിക്കുന്നത് സംബന്ധിച്ച് യുവതിയുടെ ബന്ധുക്കളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വിഴിഞ്ഞം പോലീസും സ്ഥലത്തെത്തിയിരുന്നു.