ക്രിസ്തു നമ്മെ ചേർത്തു പിടിക്കണമെങ്കിൽ ബലഹീനരെ നമ്മളും ചേർത്തു പിടിക്കണം: റവ. ജിബിൻ മാത്യു
Saturday, April 19, 2025 4:31 PM IST
പി.പി. ചെറിയാൻ
ഡാളസ്: ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ കർത്താവ് നമ്മെ ചേർത്തു പിടിക്കണമെന്ന് യഥാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ സമൂഹത്തിൽ കഷ്‌ടത അനുഭവിക്കുന്നവരെയും ബലഹീനരെയും ചേർത്തു പിടിക്കുവാൻ നാം സന്നധരാകണമെന്നു റവ. ജിബിൻ മാത്യു ജോയ് അഭിപ്രായപ്പെട്ടു.

ക്രിസ്തുവിന്‍റെ ജീവിതത്തിലൂടെ കാണിച്ചു തന്ന വലിയൊരു മാതൃകയാണിതെന്നും റവ. ജിബി മാത്യു ചൂണ്ടിക്കാട്ടി. ബുധനാഴ്ച വൈകുന്നേരം ഡാളസ് സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ കഷ്ടാനുഭവാഴ്ചയോട് അനുബന്ധിച്ചു നടത്തപ്പെട്ട സന്ധ്യ നമസ്കാരത്തിൽ ധ്യാന പ്രസംഗം നടത്തുകയായിരുന്നു അമേരിക്ക‌യിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം.

മാർത്തോമ്മാ സഭയുടെ ആന്ധ്രയിലെ നേർസാപുരം മിഷൻ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന അച്ചൻ ആന്ധ്രയിലെ ഉൾഗ്രാമങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്ന കഷ്‌ടപ്പാടുകളെ കുറിച്ച് ഹൃദയ സ്പർശിയായി വിശദീകരിച്ചു.

നാമിവിടെ സമ്പന്നതയിൽ ജീവിക്കുമ്പോൾ ആന്ധ്രയുടെ ഒരു കോണിൽ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ, തലചായ്ക്കാൻ ഇടമില്ലാതെ, ആരാധിക്കാൻ ആരാധനാലയം ഇല്ലാതെ താത്കാലില ഷെഡുകളിൽ ആരാധന നടത്തുന്നവർക്ക് കൈതാങ്ങൽ കൊടുക്കുവാൻ വിശ്വാസ സമൂഹം മുന്നോട്ടു വരണമെന്നു അച്ചൻ ആഹ്വാനം ചെയ്തു.

ഇടവക വികാരി റവ. ഷൈജു സി. ജോയ് മിഷനറി അച്ചനെ പരിചയപ്പെടുകയും ഇടവകയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. വൈകുന്നേരം നടന്ന സന്ധ്യാ നമസ്കാരത്തിന് രാജൻ കുഞ്ഞ് ചിറയിൽ റോബിൻ ചേലങ്കരി റ്റിജി അലക്സാണ്ടർ, സാം കുഞ്ഞ്, കെസിയ ചെറിയാൻ വിജു വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.