സിപിഎം വാര്‍ഡ്‌ അംഗം അയോഗ്യ : ആലഞ്ചേരിയില്‍ കളംപിടിക്കാന്‍ കച്ചമുറുക്കി മുന്നണികള്‍
Sunday, July 7, 2024 6:39 AM IST
അഞ്ചല്‍ : ജോലിക്കായി വിദേശത്ത് പോയതിനെ തുടര്‍ന്ന്‍ ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡായ ആലഞ്ചേരിയിലെ അംഗത്തെ അയോഗ്യയാക്കുന്നതിനുള്ള നടപടികള്‍ ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ പൂര്‍ത്തിയാക്കി.

ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പഞ്ചായത്ത് സെക്രട്ടറി കൈമാറി. സിപിഎം വാര്‍ഡ്‌ അംഗം അജിമോളെയാണ് തുടര്‍ച്ചയായി കമ്മിറ്റികളില്‍ പങ്കെടുക്കാതിരുന്നതിനാല്‍ അയോഗ്യയാക്കിയത്.

പാര്‍ട്ടി നേതൃത്വത്തിനോട് ആലോചിക്കാതെ വിദേശത്ത് പോയ അജിമോള്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

അതേസമയം പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചു ആലഞ്ചേരി വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ഇത് മുന്നില്‍ കണ്ട് ഇടത, വലത്, എന്‍ഡിഎ മുന്നണികള്‍ വാര്‍ഡില്‍ പ്രവര്‍ത്തനം സജീവമാക്കി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലും തിരുത്തലുകളുമൊക്കെയായി പ്രഖ്യാപനത്തിന് മുമ്പേ മുന്നണികള്‍ വാര്‍ഡില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ഇടതുവലതു മുന്നണികള്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്താന്‍ ആലോചനായോഗങ്ങള്‍ ചേരാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ഷൈനിയെ തന്നെ രംഗത്തിറക്കാനുള്ള തീരുമാനത്തിലാണ് ബിജെപിയെന്നാണ് സൂചന. വീടുകയറി ഉള്‍പ്പടെയുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ് ബിജെപി.

മുതിര്‍ന്ന നേതാവ് പി.എസ്. സുമന്‍, ജില്ല നേതാവ് ആലഞ്ചേരി ജയചന്ദ്രന്‍, ബിഎംഎസ് നേതാവ് ഏരൂര്‍ സുനില്‍ ഉള്‍പ്പടെയുള്ളവരെ ബിജെപി തെരഞ്ഞെടുപ്പ് ചുമതല നല്‍കി പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.

വാര്‍ഡ്‌ കൈവിട്ടു പോകാതിരിക്കാനുള്ള കഠിന പരിശ്രമത്തിലാണ് സിപിഎമ്മും ഇടതുമുന്നണിയും. വാര്‍ഡില്‍ പരിചിതമായതും സ്വീകാര്യതയുള്ളതുമായ ഒരാളെ സ്ഥാനാര്‍ഥിയാക്കണം എന്നാണു പാര്‍ട്ടിയിലെ പൊതുവികാരം.

ചിലരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് യോഗം ഉടന്‍ ഉണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.