ഡോ. വന്ദനാദാസ് കേസ്: വിചാരണ ഉടൻ തുടങ്ങും
Sunday, July 7, 2024 6:39 AM IST
കൊല്ലം: ഡോ. വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപിന്‍റെ വിടുതല്‍ ഹർജി ഹൈക്കോടതി തള്ളിയതോടെ കേസിലെ വിചാരണ നടപടികൾ ആരംഭിക്കുന്നതിനുള്ള തടസം നീങ്ങി.

തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ഉത്തരവിന്‍റെ പകർപ്പ് കൊല്ലം അഡീഷണൽ സെഷൻസ് കോടതിക്ക് അയക്കാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇത് ലഭിച്ചാലുടൻ വിചാരണ ആരംഭിക്കും. കേസ് അഡീഷണൽ സെഷൻസ് കോടതി 12 ന് പരിഗണിക്കും.

പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം വിചാരണക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍, പോലീസിന്‍റെകുറ്റപത്രം വിചാരണ ചെയ്യേണ്ടതാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി ഇന്നലെ തള്ളിയത്. കേസിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തതും ഇതോടെ അസാധുവായി. പ്രതിയെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്ന നടപടി ഉടന്‍ ഉണ്ടാകും. തുടര്‍ന്ന് വിചാരണയും എത്രയും വേഗം ആരംഭിക്കും.

2023 മേയ് പത്തിനാണ് കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി മോഹന്‍ദാസിന്‍റെയും വസന്തകുമാരിയുടെയും ഏകമകള്‍ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്‍ററിലെ എംബിബിഎസ് പഠനത്തിനുശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. സന്ദീപിന്‍റെ കുത്തേറ്റാണ് വന്ദനാ ദാസ് കൊല്ലപ്പെട്ടത്.

കൊല്ലം നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്നു പിരിച്ചുവിടുകയും ചെയ്തിരുന്നു.