അഞ്ചല്‍ പഞ്ചായത്ത്‌ വസ്തു വാങ്ങിയതില്‍ അഴിമതിയെന്ന് പ്രതിപക്ഷ ആരോപണം
Sunday, July 7, 2024 6:39 AM IST
അഞ്ചല്‍ : അഞ്ചല്‍ പഞ്ചായത്ത്‌ എംസിഎഫിനായി വസ്തു വാങ്ങിയത്തില്‍ അഴിമതിയാരോപണം.60,000 രൂപ സെന്‍റിന് വിലയുള്ള പ്രദേശത്ത് 1,17,000 രൂപ നല്‍കി പഞ്ചായത്ത് 20 സെന്‍റ് വസ്തു വാങ്ങിയെന്നും ഇടപാടിൽ ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നുമാണ് ആരോപണം ഉയരുന്നത്. ചോരനാട് വാര്‍ഡിലാണ് ഹരിതകര്‍മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിക്കാനും സംസ്കരിക്കാനുമായി ഗ്രാമപഞ്ചായത്ത്‌ 20 സെന്‍റ് വസ്തു രണ്ടുപേരില്‍ നിന്നായി വാങ്ങിയത്.

പഞ്ചായത്ത് കമ്മിറ്റിയില്‍ ഉള്‍പ്പടെ വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണ് വസ്തുവങ്ങിയതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

വസ്തു വാങ്ങുന്ന വിഷയത്തിൽ അജണ്ട വയ്ക്കുകയും കമ്മിറ്റി കൂടുകയും ചെയ്തെങ്കിലും വില സംബന്ധിച്ച ചര്‍ച്ചകളോ പഞ്ചായത്ത് അംഗങ്ങളുമായി കൂടിയാലോചനകളോ നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വാങ്ങിയ വസ്തുവില്‍ നിന്ന റബര്‍ മരങ്ങള്‍ വില്‍പന നടത്തിയതിലും ക്രമക്കേട് നടന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. വസ്തു ഇടപാടില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ വെള്ളിയാഴ്ച നടന്ന പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിക്കുകയും വാക്കൗട്ട് നടത്തുകയും ചെയ്തിരുന്നു.

ഗുരുതര ക്രമക്കേടുകളാണ് ഭൂമി ഇടപാടില്‍ നടന്നതെന്നും പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ചില ഉദ്യോഗസ്ഥരും പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള ഏതാനും ജനപ്രതിനിധികളും നേതൃത്വം നൽകിയതായും ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ ആരോപിക്കുന്നു. ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ്, ഓംബുഡ്സ്മാന്‍ അടക്കം വിവിധ ഏജന്‍സികള്‍ക്ക് പരാതി നല്‍കുമെന്ന് ബിജെപി മണ്ഡലം പ്രസിഡന്‍റ് ഉമേഷ്‌ ബാബു അറിയിച്ചു.

ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ്. ഭരണപക്ഷത്തെ ചില അംഗങ്ങള്‍ക്കും ഭൂമി ഇടപാടില്‍ പ്രതിഷേധമുണ്ടെങ്കിലും പരസ്യ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം സര്‍ക്കാർ ചട്ടങ്ങള്‍ പാലിച്ചാണ് വസ്തു വാങ്ങിയതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് എസ്. സജീവ്‌ അറിയിച്ചു.