പങ്കാളിത്തത്താൽ ശ്രദ്ധേയമായി ചിറക്കരയിലെ ഞാറ്റുവേല ചന്ത
Sunday, July 7, 2024 6:39 AM IST
ചാത്തന്നൂർ : ചിറക്കര കൃഷിഭവനിൽ നടന്ന ഞാറ്റുവേല ചന്തയും കർഷകസഭയും കർഷകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചന്തയോട് അനുബന്ധിച്ച് 4600 ലധികം പച്ചക്കറിത്തൈകൾ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തു. വഴുതന, കത്തിരി, മുളക്, തക്കാളി, അമര എന്നിവയുടെ തൈകളാണ് വിതരണം ചെയ്തത്.

ഗ്രാഫ്ട് ചെയ്തതും ലെയർ ചെയ്തതുമായ ഫലവൃക്ഷത്തൈകൾ, കീടനാശിനികൾ, ജൈവവളങ്ങൾ, സ്പ്രേയറുകൾ, കൃഷി ഉപകരണങ്ങൾ എന്നിവയും ഞാറ്റുവേല ചന്തയിൽ വില്പനക്കെത്തി.

കർഷക സഭ ചിറക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ടി.ആർ. സജില ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദേവദാസ് അധ്യക്ഷനായിരുന്നു.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ദിലീപ് ഹരിദാസൻ, ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ സുബി പരമേശ്വരൻ, വാർഡ് മെമ്പർമാരായ സുചിത്ര, വിനിതാ ദിപു, ജയകുമാർ, മേരി റോസ്, സുജയ്കുമാർ, സുരേന്ദ്രൻ, കൃഷി ഓഫീസർ ശിൽപ്പ തുടങ്ങിയവർ പ്രസംഗിച്ചു. കർഷക സഭയിൽ കൃഷിവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.