അങ്ങാടിപ്പുറത്ത് ദിശ തെറ്റിച്ചെത്തിയ ബസിനെ പിന്നോട്ടെടുപ്പിച്ച് പോലീസ്
Wednesday, September 18, 2024 4:50 AM IST
അങ്ങാടിപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറത്ത് ഗതാഗത കുരുക്കിനിടയില്‍ ദിശതെറ്റിച്ച് മുന്നോട്ടെടുത്ത ബസിനെ വാഹന നിരകളുടെ ഏറ്റവും പിന്നിലേക്ക് മാറ്റിച്ച് ട്രാഫിക് പോലീസ്. എതിര്‍വശത്തു നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധത്തില്‍ സ്വകാര്യ ബസ് ദിശ തെറ്റി മുന്നോട്ടു കയറിവന്നതു കൊണ്ടാണ് പിന്നോട്ടെടുപ്പിച്ചത്.

നിരയുടെ അവസാനം ജൂബിലി റോഡ് എത്തുന്നതുവരെ ബസ് പിന്നോട്ട് എടുപ്പിച്ചു. ദേശീയപാതയില്‍ ട്രാഫിക് പോലീസിന്‍റെ കണ്ണുവെട്ടിച്ച് ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റം പതിവായിരിക്കുകയാണ്. ട്രാഫിക് പോലീസ് ഇല്ലാത്ത സമയത്താണ് കൂടുതലായും ഇങ്ങനെ വാഹനങ്ങള്‍ ദിശതെറ്റിച്ച് മുന്നോട്ടെടുക്കുന്നത്.

ഓണം തിരക്കിൽ ഒരാഴ്ചയായി അങ്ങാടിപ്പുറത്ത് ഗതാഗതകുരുക്ക് രൂക്ഷമാണ്. പെരിന്തല്‍മണ്ണയില്‍ നിന്ന് അങ്ങാടിപ്പുറം എത്തണമെങ്കില്‍പ്പോലും മണിക്കൂറുകളെടുക്കും. പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനില്‍ നിന്ന് അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം വരെ റോഡിന് നടുവില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയ്ക്കിടയിലെ വിടവുകളിലൂടെ വാഹനങ്ങള്‍ ദിശതെറ്റിക്കയറി വരുന്നത് പതിവാണ്.

ഇത് വന്‍ അപകട സാധ്യതയാണുണ്ടാക്കുന്നത്. മുമ്പും ദിശ തെറ്റിച്ച് മുന്നോട്ടുകയറിയ വാഹനങ്ങള്‍ക്കെതിരേ പോലീസ് നടപടിയെടുത്തിരുന്നു.