മലയിൻകീഴ് പഞ്ചായത്തിൽ തുടർച്ചയായി കുടിവെള്ളം മുടങ്ങുന്നു : വിശദീകരണം തേടി മന്ത്രി
Saturday, September 21, 2024 6:46 AM IST
കാട്ടാക്കട : മലയിൻകീഴ് പഞ്ചായത്തിലെ കുടിവെള്ളം മുടക്കത്തിൽ വിശദീകരണം തേടി മന്ത്രി. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് കുടിവെള്ളം മുടങ്ങിയിട്ട്. ഇത് വാർത്തയായതോടെയാണ് മന്ത്രി ഇടപെട്ട് റിപ്പോർട്ട് തേടിയത്.

ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയത്. അതിനിടെ നിരന്തമായി കുടിവെള്ളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് നേത്യത്വത്തിൽ പ്രതിഷേധം നടന്നു.
ജനപ്രതിനിധികൾ എക്സിക്യൂട്ടീവ് എൻജിനിയർ ജയകുമാറുമായി നടത്തിയ ചർച്ചയിൽ കുടിവെള്ളം അടിയന്തരമായി നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നതുൾപ്പെടെ രേഖാമൂലം ഉറപ്പുകൾ വാങ്ങുകയായിരുന്നു.

പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വാസുദേവൻനായർ, ഒ.ജി.ബിന്ദു, അനിൽകുമാർ, കെ.അജിതകുമാരി എന്നിവരുൾപ്പെടെ ഭരണ പ്രതിപക്ഷ ഭേദമെന്യേ 16 അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു.