റാമോജി റാവു അന്തരിച്ചു
റാമോജി റാവു അന്തരിച്ചു
Sunday, June 9, 2024 1:09 AM IST
ഹൈദരാബാദ്: ഹൈദരാബാദിലെ ലോകപ്രശസ്തമായ റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും മാധ്യമ, ഹോട്ടൽ, ഭക്ഷ്യ, ധനകാര്യമേഖലകളിലായി പടർന്നുകിടക്കുന്ന വ്യവസായ സാമ്രാജ്യത്തിന്‍റെ ഉടമയുമായ റാമോജി റാവു (88) അന്തരിച്ചു.

ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്നു ഹൈദരാബാദിലെ സ്റ്റാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സംഭാവനകളുടെ പേരിൽ 2016ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു.

ദിനപത്രമായ ഈനാട്, ഇടിവി തുടങ്ങിയ മാധ്യമസ്ഥാപനങ്ങൾ, ഡോൾഫിൻ ഹോട്ടൽശൃംഖല, മാർഗദർശി ചിട്ടിഫണ്ട്, ചലച്ചിത്ര നിർമാണക്കന്പനിയായ ഉഷ കിരൺ മൂവീസ്, പ്രിയ ഫുഡ്, കലാഞ്ജലി ഷോപ്പിംഗ് മാൾ, പ്രിയ പിക്കിൾസ്, മയൂരി ഡിസ്ട്രിബൂട്ടേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളിലുടെ ആന്ധ്രയിലെയും തെലുങ്കാനയിലെയും ജനങ്ങളുടെ ഹൃദയത്തിൽ ഇടംനേടിയ റാമോജി റാവു 1936 നവംബർ 16ന് തീരദേശ ആന്ധ്രയിലെ കൃഷ്ണ ജില്ലയിലാണ് ജനിച്ചത്. ഭാര്യ രമാദേവി. സംസ്കാരം ഇന്നു രാവിലെ ഫിലിം സിറ്റിയിൽ നടക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.