ഗാന്ധിപ്രതിമ മാറ്റിയതിൽ വിവാദം കൊഴുക്കുന്നു
ഗാന്ധിപ്രതിമ മാറ്റിയതിൽ  വിവാദം കൊഴുക്കുന്നു
Thursday, June 20, 2024 2:37 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: പാർലമെന്‍റ് മന്ദിരത്തിനു മുന്നിലെ മഹാത്മാഗാന്ധിയുടെയും ബി.ആർ. അംബേദ്കറുടെയും പ്രതിമകൾ മാറ്റി സ്ഥാപിച്ചതിനെച്ചൊല്ലിയുള്ള വിവാദം വീണ്ടും പുകയുന്നു.

ഏറ്റവും ഉന്നത രാഷ്‌ട്രനേതാക്കളുടെ പ്രതിമകൾ അതിന്‍റെ സ്ഥാനങ്ങളിൽനിന്നു കൂടിയാലോചനയില്ലാതെ ഏകപക്ഷീയമായി നീക്കം ചെയ്തത് ജനാധിപത്യത്തിന്‍റെ ആത്മാവ് നഷ്ടമാക്കിയതിനു തുല്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

പാർലമെന്‍റ് സുരക്ഷാവിഭാഗത്തെ ഒഴിവാക്കി പാർലമെന്‍റ് സമുച്ചയത്തിലെ സുരക്ഷാചുമതല സിഐഎസ്എഫിന് കൈമാറിയതും വിവാദമായിട്ടുണ്ട്.

പാർലമെന്‍റ് സമുച്ചയത്തിന്‍റെ മറഞ്ഞിരിക്കുന്ന ഭാഗത്തേക്കു മാറ്റിയ മഹാത്മാഗാന്ധി, ഡോ. അംബേദ്കർ, ഛത്രപതി ശിവജി തുടങ്ങിയവരുടെ പ്രതിമകൾ അതിന്‍റെ യഥാ സ്ഥാനങ്ങളിൽ പുനഃസ്ഥാപിക്കണമെന്ന് ലോക്സഭാ സ്പീക്കർക്കും രാജ്യസഭാ അധ്യക്ഷനും എഴുതിയ കത്തിൽ ഖാർഗെ ആവശ്യപ്പെട്ടു. ശരിയായ കൂടിയാലോചന കൂടാതെയുള്ള ഇത്തരം തീരുമാനങ്ങൾ പാർലമെന്‍റിന്‍റെ ചട്ടങ്ങൾക്കും പാരന്പര്യങ്ങൾക്കും എതിരാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഓർമിപ്പിച്ചു.

എംപിമാരുടെ സത്യപ്രതിജ്ഞയ്ക്കും രാഷ്‌ട്രപതിയുടെ നയപ്രസംഗത്തിനുമായി തിങ്കളാഴ്ച മുതൽ ജൂലൈ മൂന്നുവരെ നടക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ, ഗാന്ധിജിയുടെയും അംബേദ്കറുടെയും പ്രതിമകൾ മാറ്റിയതിനെതിരേ പ്രതിപക്ഷ ഇന്ത്യ സഖ്യം ശക്തമായി പ്രതിഷേധിക്കും.വളരെയേറെ ചർച്ചകൾക്കും പരിഗണനകൾക്കും ശേഷമാണ് പാർലമെന്‍റിന്‍റെ പ്രധാന കവാടത്തിനു മുന്നിലായി രാഷ്‌ട്രപിതാവിന്‍റെ വലിയ പ്രതിമ സ്ഥാപിച്ചത്. ഇതുപോലെ വിശദമായ ചർച്ചകൾക്കു ശേഷമാണ് അംബേദ്കർ, ഛത്രപതി ശിവജി അടക്കമുള്ളവരുടെയും പ്രതിമകൾ സമുച്ചയത്തിനുള്ളിൽ സ്ഥാപിച്ചത്. എന്നാൽ, ഗാന്ധിജിയുടേത് അടക്കമുള്ള പ്രതിമകളെല്ലാം പാർലമെന്‍റിന്‍റെ മുൻഭാഗത്തുനിന്നു നീക്കി "പ്രേരണ സ്ഥൽ’ എന്നപേരിൽ ഉദ്ഘാടനം ചെയ്ത സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു.


പഴയ പാർലമെന്‍റ് മന്ദിരത്തിന്‍റെ (സംവിധാൻ സദൻ എന്ന് പുനർനാമകരണം) ഏഴാം നന്പർ ഗേറ്റിനു സമീപം പഴയ കെട്ടിടത്തിന് അഭിമുഖമായാണു മഹാത്മാഗാന്ധിയുടെയും ഡോ. അംബേദ്കറിന്‍റെയും പ്രതിമ മാറ്റി സ്ഥാപിച്ചത്. പാർലമെന്‍റിന്‍റെ ഒരു വശത്തുള്ള ലൈബ്രറി ബിൽഡിംഗിന്‍റെ പിൻഭാഗം വരെ ഇപ്പോൾ പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. മഹാറാണ പ്രതാപ്, മോത്തിലാൽ നെഹ്റു, ജ്യോതിബ ഫൂലെ, ബസവേശ്വര, രഞ്ജിത് സിംഗ് എന്നിവർ മുതൽ ബിർസ മുണ്ട, ചൗധരി ദേവിലാൽ തുടങ്ങിയവർ വരെയുള്ളവരുടെ പ്രതിമകൾ പുതിയ "പ്രേരണ സ്ഥലി’ലുണ്ട്.

പാർലമെന്‍റ് സമുച്ചയത്തിൽ ദേശീയ നേതാക്കളുടെയും പാർലമെന്‍റേറിയന്മാരുടെയും ഛായാചിത്രങ്ങളും പ്രതിമകളും സ്ഥാപിക്കുന്നതിനുള്ള കമ്മിറ്റിയിൽ ചർച്ച ചെയ്താണു തീരുമാനങ്ങളെടുക്കേണ്ടത്. ഈ സമിതി അടുത്തിടെയെങ്ങും യോഗം ചേരുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി.

എന്നാൽ, കാലാകാലങ്ങളിൽ ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തിയിരുന്നുവെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള അവകാശപ്പെട്ടു. പ്രതിമകൾ മാറ്റി സ്ഥാപിക്കുന്ന തീരുമാനങ്ങൾ ലോക്സഭാ സ്പീക്കറുടെ ഓഫീസിന്‍റെ പരിധിയിൽ വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.