നിജ്ജാറിന്‍റെ ചരമവാർഷികദിനം: കനേഡിയൻ പാർലമെന്‍റിൽ മൗനാചരണം
നിജ്ജാറിന്‍റെ  ചരമവാർഷികദിനം: കനേഡിയൻ  പാർലമെന്‍റിൽ  മൗനാചരണം
Thursday, June 20, 2024 2:38 AM IST
ന്യൂഡൽഹി: ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിന്‍റെ ഒന്നാം ചരമവാർഷികദിനത്തിൽ ഒരു മിനിറ്റ് മൗനാചരണം നടത്തി കനേഡിയൻ പാർലമെന്‍റ്.

ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയും ഭീകരരുടെ പട്ടികയിൽപ്പെട്ടയാളുമായ നിജ്ജാറിനെ 2023 ജൂൺ 18നാണ് അക്രമികൾ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ഒരു ഗുരുദ്വാരയ്ക്കു സമീപം വെടിവച്ചു കൊന്നത്.

നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണമുയർത്തിയതിനെത്തുടർന്ന് ഇന്ത്യ-കാനഡ ബന്ധം വഷളായി.


അതേസമയം, നിജ്ജാറിന്‍റെ ചരമവാർഷികദിനത്തിൽ മൗനാചരണം നടത്തിയ കനേഡിയൻ പാർലമെന്‍റ് നടപടിക്ക് മറുപടിയുമായി വാൻകുവറിലെ ഇന്ത്യൻ കോണ്‍സുലേറ്റ് രംഗത്തുവന്നു. കനിഷ്ക വിമാനദുരന്തത്തിന്‍റെ 39-ാം വാർഷികം ആചരിക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

അടുത്ത ഞായറാഴ്ച വൈകുന്നേരം 6.30ന് വാൻകുവർ സ്റ്റാൻലി പാർക്കിലെ സെപ്പർലി പ്ലേഗ്രൗണ്ട് ഏരിയയിലുള്ള എയർ ഇന്ത്യ സ്മാരകത്തിലാണ് അനുസ്മരണ സമ്മേളനം നടക്കുക.

1985 ജൂൺ 23ന് ഖലിസ്ഥാൻ തീവ്രവാദികൾ നടത്തിയ ബോംബ് സ്ഫോടനത്തിൽ കനിഷ്ക വിമാനത്തിലെ 86 കുട്ടികളുൾപ്പെടെ 329 യാത്രക്കാരാണു കൊല്ലപ്പെട്ടത്. വ്യോമയാനചരിത്രത്തിലെ അതിനിഷ്‌ഠുരമായ ഭീകരാക്രമണങ്ങളിലൊന്നായാണ് ഈ സംഭവം അറിയപ്പെടുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.