നിയമസഭാ തെരഞ്ഞെടുപ്പ് ; ജമ്മു-കാഷ്മീരിൽ ഒരുക്കങ്ങൾ തുടങ്ങി
നിയമസഭാ തെരഞ്ഞെടുപ്പ് ; ജമ്മു-കാഷ്മീരിൽ  ഒരുക്കങ്ങൾ തുടങ്ങി
Sunday, June 9, 2024 1:09 AM IST
ന്യൂഡൽഹി: ജമ്മു-കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടി ക്രമങ്ങൾക്കു തുടക്കമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ.

കേന്ദ്രഭരണപ്രദേശമായ ജമ്മു-കാഷ്മീരിൽ തെരഞ്ഞെടുപ്പിനായി രാഷ്‌ട്രീയപാർട്ടികൾക്ക് ചിഹ്നത്തിനായുള്ള അപേക്ഷ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ജയ്ദേബ് ലാഹിരി വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ജമ്മു-കാഷ്മീരിലെ ജനങ്ങൾക്ക് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ലഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. 2014 ലാണ് ജമ്മു-കാഷ്മീരിൽ അവസാന തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി-പിഡിപി സഖ്യസർക്കാരിൽ മുഫ്തി മുഹമ്മദ് സെയ്ദായിരുന്നു മുഖ്യമന്ത്രി.

2016 ൽ മുഫ്തി മുഹമ്മദിന്‍റെ മരണത്തെത്തുടർന്ന് മകൾ മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായി. പിഡിപിയുമായുള്ള അസ്വാരസ്യത്തെത്തുടർന്ന് 2019 ൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. 2019 ജൂണ്‍ 18ന് മെഹബൂബ രാജിവച്ചു. ഇതേത്തുടർന്ന് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു.


ജമ്മു- കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി 2019 ഓഗസ്റ്റ് അഞ്ചിന് കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചു. ജമ്മു-കാഷ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകണമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നുമാവശ്യപ്പെട്ട് വിവിധ കക്ഷികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

എത്രയും വേഗം സംസ്ഥാന പദവി തിരിച്ചുനൽകണമെന്നും 2024 സെപ്റ്റംബറിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു സുപ്രീംകോടതി വിധി. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറായില്ല.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ജമ്മു-കാഷ്‌മീരിൽ 58.58 ശതമാനം പോളിംഗ് രേഖപ്പെടുത്തി. അഞ്ചു മണ്ഡലങ്ങളിൽ രണ്ടിടത്ത് ബിജെപിയും രണ്ടിടത്ത് നാഷണൽ കോണ്‍ഫറൻസും ഒരു സീറ്റിൽ സ്വതന്ത്രനുമാണ് വിജയിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.