പൂഞ്ചിലെ നവസൈനികന്‍റെ ആദ‍്യസല‍്യൂട്ട് ഫാ. ജോസഫ് പൈകടയ്ക്ക്
പൂഞ്ചിലെ നവസൈനികന്‍റെ ആദ‍്യസല‍്യൂട്ട് ഫാ. ജോസഫ് പൈകടയ്ക്ക്
Sunday, June 9, 2024 1:09 AM IST
പൂഞ്ച്: ഡെറാഡൂണിലെ പട്ടാള പരിശീലന കേന്ദ്രത്തിൽ ഇന്നലെ നടന്ന പാസിംഗ് ഔട്ട് പരേഡിൽ ഒരു നവസൈനികൻ ഒരു ഫോട്ടോയ്ക്കു മുന്നിൽ സല‍്യൂട്ട് ചെയ്തത് കണ്ടുനിന്നവരിൽ കൗതുകമുണർത്തി.

രാഹുൽ കുമാർ എന്ന നവസൈനികനാണ് ഔദ്യോഗിക ചിഹ്നങ്ങൾ മേലധികാരികളിൽനിന്നു സ്വീകരിച്ച ശേഷം വൈദികന്‍റെ ഫോട്ടോയ്ക്കു മുന്നിൽ സല‍്യൂട്ട് ചെയ്തത്.
ഫാ. ജോസഫ് പൈകട സിഎംഐയുടേതായിരുന്നു ആ ഫോട്ടോ. പൂഞ്ചിലെ ആദ്യകാല മിഷനറിയായിരുന്നു ഫാ. ജോസഫ് പൈകട. അദ്ദേഹം സേവനംചെയ്ത പൂഞ്ചിലെ സെന്‍റ് ഇഗ്നേഷ്യസ് ഇടവകാംഗമാണ് രാഹുൽ കുമാർ.

തന്‍റെ ജീവിതത്തിലെ ഏറ്റവും മഹനീയമായ അവസരത്തിൽ ഫാ. ജോസഫ് പൈകടയുടെ ഫോട്ടോയ്ക്കു മുന്നിൽ സല്യൂട്ട് ചെയ്യാനുള്ള കാരണം പിന്നീട് രാഹുൽതന്നെ പറഞ്ഞു: തന്‍റെ ജീവിതം മാറ്റിമറിച്ചത് ഈ വൈദിക ശ്രേഷ്ഠനാണ്. പഠിക്കാൻ കഴിവുള്ളവർക്കു മാത്രമാണ് പൈകടയച്ചൻ തന്‍റെ സ്കൂളിൽ അഡ്മിഷൻ കൊടുക്കാൻ തീരുമാനിച്ചിരുന്നതെങ്കിൽ എനിക്ക് വിദ്യാഭ്യാസം ലഭിക്കാനുള്ള യാതൊരു സാധ്യതയുമുണ്ടാകുമായിരുന്നില്ല. ഫീസ് കൊടുക്കാൻ സാമ്പത്തികമുള്ളവരെയാണ് അദ്ദേഹം സ്കൂളിൽ എടുക്കാൻ ആഗ്രഹിച്ചിരുന്നതെങ്കിൽ പൂഞ്ച് ക്രൈസ്റ്റ് സ്കൂളിന്‍റെ പടിപോലും കാണാൻ എനിക്ക് കഴിയുമായിരുന്നില്ല. എല്ലാത്തരത്തിലും സാമൂഹികമായി പിന്നാക്കംനിന്നിരുന്ന ക്രൈസ്തവർക്കു പഠിക്കാൻ ആഗ്രഹമുണ്ടാക്കിത്തന്നത് അദ്ദേഹമാണ്.


സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്ക് അഡ്മിഷൻ നൽകിയാൽ സ്കൂളിന്‍റെ ഭാവി എന്താകും എന്ന ചോദ്യത്തിന് ഫാ. പൈകട നൽകിയിരുന്ന ഉത്തരം “അതാണ് മിഷൻ. അതിനുവേണ്ടിയാണ് മിഷൻ. അതിനു വേണ്ടിയാണ് നമ്മൾ ഇവിടെ വന്നത്. പഠിക്കുന്നവരെ മാത്രം എടുത്ത് 100 ശതമാനം വിജയം ഉണ്ടാക്കുന്നതിനുവേണ്ടിയല്ല, അവഗണിക്കപ്പെട്ടവരുടെ കൈപിടിച്ചുയർത്തുന്നതിനു വേണ്ടിയാണ് നമ്മളിവിടെ വന്നത്” എന്നായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ അനുസ്മരിക്കുന്നു.

കോഴിക്കോട് ദേവഗിരി കോളജിന്‍റെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് വിരമിച്ച ശേഷമാണ് ഫാ. ജോസഫ് പൈകട ജമ്മു കാഷ്മീരിലെ പൂഞ്ചിൽ സേവനമനുഷ്ഠിച്ചത്. 83-ാം വയസിൽ 2019 ഡിസംബർ 20നാണ് അദ്ദേഹം അന്തരിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.