മോടി കുറച്ച് മോദി; സത്യപ്രതിജ്ഞാചടങ്ങ് രാഷ്‌ട്രപതിഭവനിൽ രാത്രി 7.15ന്
മോടി കുറച്ച് മോദി;  സത്യപ്രതിജ്ഞാചടങ്ങ് രാഷ്‌ട്രപതിഭവനിൽ രാത്രി 7.15ന്
Saturday, June 8, 2024 2:20 AM IST
സെബിൻ ജോസഫ്

ന്യൂഡൽഹി: ആർഭാടപൂർവം നടത്താനിരുന്ന മൂന്നാം മോദി സർക്കാരിന്‍റെ സത‍്യപ്രതിജ്ഞ മോടി കുറച്ചു നടത്താൻ തീരുമാനം.

നാളെ രാത്രി 7.15ന് രാഷ്‌ട്രപതിഭവനിലായിരിക്കും നരേന്ദ്ര മോദിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുകയെന്ന് രാഷ്‌ട്രപതി ഭവൻ ഇന്നലെ രാത്രി ഒമ്പതോടെ അറിയിച്ചു. മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് തത്വത്തിൽ ധാരണയിലെത്തിയതോടെ ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ നേതാവായി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു.

പഴയ പാർലമെന്‍റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ നടന്ന യോഗത്തിൽ എൻഡിഎ സഖ്യത്തിന്‍റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ പേര് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നിർദേശിച്ചു. അമിത്ഷായും ജെ.പി. നഡ്ഡയും പിന്തുണച്ചു. പിന്നീട് ഘടകകക്ഷി നേതാക്കൾ പിന്തുണയറിയിച്ച് പ്രസംഗിച്ചു.

ഇന്നലെ രാവിലെ മുതിർന്ന നേതാവ് നിതിൻ ഗഡ്കരിയുടെ വസതിയിൽ എൻഡിഎ സഖ്യത്തിലെ പ്രമുഖ കക്ഷിനേതാക്കൾ യോഗം ചേർന്നാണു മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ചു ധാരണയിലെത്തിയത്; അന്തിമതീരുമാനം ഇന്നുണ്ടാകുമെന്നാണു സൂചന.

ഇന്നലെ വൈകുന്നേരം ആറിനുശേഷം രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി സർക്കാർ രൂപീകരിക്കുന്നതിനായി സഖ്യകക്ഷികളുടെ പിന്തുണക്കത്ത് കൈമാറി. സർക്കാർ രൂപീകരിക്കാനും മന്ത്രിമാരെ നിയോഗിക്കാനുമുള്ള ഉത്തരവ് രാഷ്‌ട്രപതി കൈമാറി.

രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയശേഷം രാഷ്‌ട്രപതി ഭവന്‍റെ അങ്കണത്തിൽ നരേന്ദ്ര മോദി മാധ്യമങ്ങളോട് സംസാരിച്ചു. ഞായറാഴ്ച വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യുമെന്നും മറ്റു വിവരങ്ങൾ രാഷ്‌ട്രപതിഭവനിൽനിന്ന് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇന്നലെ രാവിലെ പാർലമെന്‍ററി പാർട്ടി യോഗത്തിന് സെൻട്രൽ ഹാളിൽ എത്തിയ നരേന്ദ്ര മോദി ഭരണഘടനാ പുസ്തകമെടുത്ത് നെറുകയിൽ തൊട്ടു. പിന്നീട് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, രാജ്നാഥ് സിംഗ്, അമിത്ഷാ എന്നിവർക്കും ഘടകകക്ഷി നേതാക്കൾക്കുമൊപ്പം ഇരുന്നു.

ജെ.പി. നഡ്ഡ പാർലമെന്‍ററി പാർട്ടി യോഗത്തിലേക്ക് നേതാക്കളെയും എംപിമാരെയും ക്ഷണിച്ചു.പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനുശേഷം മൂന്നു തവണ പ്രധാനമന്ത്രി എന്ന നേട്ടം സ്വന്തമാക്കുന്ന വ്യക്തിയാണ് 74കാരനായ നരേന്ദ്ര മോദി.

ഇന്ത്യ വികസിത രാജ്യമാകും: മോദി

ന്യൂഡൽഹി: മൂന്നാം എൻഡിഎ സർക്കാരിനെ തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദിയെന്നും 2047ൽ ഇന്ത്യ വികസിതരാജ്യമാകുമെന്നും നരേന്ദ്ര മോദി. 18-ാം ലോക്സഭയാണ് വരുന്നത്. 18 എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നാണ്.

യുവത്വത്തിലേക്ക് പതിനെട്ടിലാണ് കടക്കുന്നത്. അതിനാൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. സ്വാതന്ത്ര്യത്തിന്‍റെ അമൃതകാലം കഴിഞ്ഞു. ഇനി പ്രവർത്തിക്കുന്നതിനുള്ള സമയമാണ്: മോദി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.