നല്ലപിള്ളയായി മോദി
നല്ലപിള്ളയായി മോദി
Saturday, June 8, 2024 2:20 AM IST
ന്യൂഡൽഹി: എൻഡിഎ പാർലമെന്‍ററി പാർട്ടി യോഗത്തിനായി ഇന്നലെ പഴയ പാർലമെന്‍റ് മന്ദിരത്തിലെ സെൻട്രൽ ഹാളിലേക്ക് എത്തിയ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെടുത്ത് നെറുകയിൽ തൊട്ടു. പിന്നീട്, സഖ്യകക്ഷി നേതാക്കൾക്കൊപ്പം വേദിയിലെ ഇരിപ്പിടത്തിൽ ഇരുന്നു.

വ്യാഴാഴ്ച വരെ കണ്ട പരിഭ്രമം ഇന്നലെ മോദിയുടെ മുഖത്തില്ലായിരുന്നു. എന്നാൽ, രാജ്നാഥ് സിംഗിന്‍റെയും അമിത് ഷായുടെയും മുഖത്ത് ആശങ്ക പ്രകടമായിരുന്നു. മോദിയെ എൻഡിഎ പാർലമെന്‍ററി പാർട്ടി നേതാവായി രാജ്നാഥ് സിംഗ് ശിപാർശ ചെയ്തു.

അമിത് ഷാ പിന്താങ്ങി. സദസിലിരുന്ന നിതിൻ ഗഡ്കരിയെ പിന്തുണ പ്രഖ്യാപിക്കാൻ വിളിച്ചതു കൗതുകമായി. കാരണം, നിതിൻ ഗഡ്കരിയുടെ വസതി കേന്ദ്രീകരിച്ചാണ് ഇപ്പോൾ സഖ്യകക്ഷി സർക്കാർ രൂപീകരണവും വകുപ്പ് വിഭജന ചർച്ചകളും നടക്കുന്നത്.

ഇന്നലെ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ഏക്നാഥ് ഷിൻഡെ, കുമാരസ്വാമി, ചിരാഗ് പസ്വാൻ, അജിത് പവാർ, ജീതൻ റാം മാഞ്ജി, പവൻ കല്യാണ്‍, അനുപ്രിയ പട്ടേൽ എന്നീ നേതാക്കൾ നിതിൻ ഗഡ്കരിയുടെ വസതിയിലെത്തി ചർച്ച നടത്തി. ആർഎസ്എസ് നേതാക്കളും ചർച്ചയിൽ പങ്കെടുത്തതായാണു വിവരം.

ബിജെപിയുടെ നിയന്ത്രണം ആർഎസ്എസ് ഏറ്റെടുക്കുമെന്നതിന്‍റെ സൂചനയാണ് ഗഡ്കരിയുടെ നിയന്ത്രണത്തിലേക്ക് പാർട്ടി എത്തിയതിൽനിന്നു വ്യക്തമാകുന്നത്. മുസ്‌ലിം സംവരണം തുടരണമെന്ന് നായിഡുവും ജാതി സെൻസസ് രാജ്യത്തു നടത്തണമെന്ന് നിതീഷ് കുമാറും ചർച്ചയിൽ ആവശ്യപ്പെട്ടു.


പാർലമെന്‍ററി പാർട്ടി യോഗത്തിൽ എല്ലാവരുടെയും പ്രസംഗം നരേന്ദ്ര മോദി സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബിഹാർ മുഖ്യമന്ത്രിയും ജെഡി-യു അധ്യക്ഷനുമായ നിതീഷ് കുമാർ മോദിയുടെ കാലിൽ തൊട്ട് വന്ദിക്കുന്നതിനും പാർലമെന്‍റിന്‍റെ സെൻട്രൽ ഹാൾ വേദിയായി. എൽജെപിആർവി നേതാവ് ചിരാംഗ് പസ്വാൻ എൻഡിഎ സർക്കാരിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. പ്രസംഗശേഷം എത്തിയ പസ്വാനെ മോദി കെട്ടിപ്പിടിച്ചു.

മറുപടിപ്രസംഗത്തിൽ താൻ, ബിജെപി എന്നീ വാക്കുകൾ ഒഴിവാക്കാൻ നരേന്ദ്ര മോദി മനഃപൂർവം ശ്രദ്ധിച്ചു. ജയ് ശ്രീരാമനു പകരം ജയ് ജഗത്നാഥ് എന്നാണു പറഞ്ഞത്. പ്രസംഗശേഷം ഏറെസമയം ആശംസകൾ ഏറ്റുവാങ്ങി നരേന്ദ്ര മോദി സെൻട്രൽ ഹാളിൽ നിന്നു.

സർക്കാർ രൂപീകരിക്കുന്നതിനുള്ള എംപിമാരുടെ പിന്തുണക്കത്തുമായി രാഷ്‌ട്രപതി ഭവനിലേക്ക് പോകുന്നതിനുമുന്പ് മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെയും മോദി സന്ദർശിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.