രാഹുൽ മാൻ ഓഫ് ദി മാച്ച്: തരൂർ
രാഹുൽ മാൻ ഓഫ് ദി മാച്ച്: തരൂർ
Saturday, June 8, 2024 2:20 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ മാൻ ഓഫ് ദി മാച്ച് രാഹുൽ ഗാന്ധിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രതിപക്ഷനേതാവ് സ്ഥാനം രാഹുൽ ഏറ്റെടുക്കണമെന്നും തരൂർ പറഞ്ഞു. ബിജെപിയുടെ അഹങ്കാരത്തിനു നൽകിയ ശിക്ഷയാണ് ഈ ജനവിധിയുടെ സന്ദേശമെന്ന് തരൂർ പറഞ്ഞു.

“കൂടിയാലോചനകൾ ഇല്ലാതെ സർക്കാരിനെ നയിച്ച നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഇതൊരു വെല്ലുവിളിയാണ്. അവരുടെ പ്രവർത്തനരീതി മാറ്റാനുള്ള അവസരമായാണു ഞാനിതിനെ കാണുന്നത്. മൂന്നാം മോദിസർക്കാർ ചില വിഷയങ്ങളിൽ നിസഹായാവസ്ഥയിലാണ്. സഖ്യത്തിന്‍റെ ഭാഗമായ പാർട്ടികളുടെ സമ്മതം എല്ലാക്കാര്യത്തിലും വേണ്ടിവരും. ആന്ധ്രപ്രദേശും ബിഹാറും പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി ഇതുവരെ ഇതിനെതിരായിരുന്നു. ഇനിയത് പുനഃപരിശോധിക്കേണ്ടിവരും. കഴിഞ്ഞ 10 വർഷമായി പാർലമെന്‍റിനെ മോദി സർക്കാർ നോട്ടീസ് ബോർഡുപോലെയും അവരുടെ എല്ലാ തീരുമാനങ്ങളിലും തുല്യംചാർത്തുന്ന റബർസ്റ്റാമ്പായുമാണു പരിഗണിച്ചിരുന്നത്. എന്നാൽ 230ലധികം എംപിമാരുള്ള പ്രതിപക്ഷമുള്ളതിനാൽ ഇനിയത് പ്രായോഗികമല്ല”- തരൂർ പറഞ്ഞു.


ഈ ലോക്സഭാ തെരഞ്ഞെ‌ടുപ്പിന്‍റെ താരം തീർച്ച‌യാ‌യും രാഹുൽ ഗാന്ധിയാണ്. രാഹുലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാജ്യത്തുടനീളം വിപുലമായ പ്രചാരണം നടത്തി. രാജ്യസഭയിൽ ഖാർഗെ നയിക്കുന്നതുപോലെ ലോക്സഭയിൽ രാഹുൽ പ്രതിപക്ഷത്തെ നയിക്കുന്നത് ഉചിതമായിരിക്കും- തരൂർ കൂട്ടിച്ചേർത്തു.

ഇനി മത്സരിക്കാനില്ല

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് ശശി തരൂർ. യുവരക്തത്തിനായി താൻ വഴിമാറുമെന്നും അദ്ദേഹം പറഞ്ഞു. “ലോക്സഭ പ്രധാനപ്പെട്ട ഇടമാണ്. എന്‍റെ മണ്ഡലത്തിനായി കഴിവിന്‍റെ പരമാവധി ചെയ്തിട്ടുണ്ട്. അത് തുടരുകയും ചെയ്യും. എന്നാൽ ജനങ്ങളെ സേവിക്കണമെങ്കിൽ എംപിയാവണമെന്നില്ല. അഞ്ച് വർഷം കഴിഞ്ഞ് വീണ്ടും ലോക്സഭയിലേക്കുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല”- തരൂർ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.