നീറ്റ് വിവാദം: വിശദീകരണം തേടി ഹൈക്കോടതികൾ
നീറ്റ് വിവാദം: വിശദീകരണം തേടി ഹൈക്കോടതികൾ
Saturday, June 8, 2024 2:20 AM IST
ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കീഴിൽ നടക്കുന്ന അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയുമായി (നീറ്റ്) ബന്ധപ്പെട്ട് ലഭിച്ച പൊതുതാത്പര്യ ഹർജികളിൽ കൽക്കട്ട ഹൈക്കോടതിയും ഡൽഹി ഹൈക്കോടതിയും എൻടിഎയോടു വിശദീകരണം ആവശ്യപ്പെട്ടു.

മെറിറ്റ് ലിസ്റ്റ് തയാറാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗ്രേസ് മാർക്ക് നൽകുന്ന രീതി എങ്ങനെയാണെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കൽക്കട്ട ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് എൻടിഎയോട് ആവശ്യപ്പെട്ടു.

കേസ് രണ്ടാഴ്ചയ്ക്കുശേഷം സ്ഥിരം ബെഞ്ച് പരിഗണിക്കുമെന്നും അതുവരെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാതെ സൂക്ഷിക്കണമെന്നും കോടതി എൻടിഎയോട് ആവശ്യപ്പെട്ടു.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിന് കേസ് അടുത്ത ബുധനാഴ്ചത്തേക്കു മാറ്റി.

മുന്പൊരിക്കലും സംഭവിക്കാത്ത വിധത്തിൽ ഇത്തവണ 719, 718 തുടങ്ങിയ മാർക്കുകൾ കുട്ടികൾക്കു ലഭിച്ചെന്നും ഒന്നാം റാങ്ക് ലഭിച്ച ആറുപേർ ഹരിയാനയിലെ ഒരേ കേന്ദ്രത്തിൽ പരീക്ഷ എഴുതിയവരാണെന്നുമാണ് പരാതി. നേരത്തേ മൂന്നു കുട്ടികൾക്കു വരെയായിരുന്നു ഒന്നാം റാങ്ക് ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ പരീക്ഷയെഴുതിയ 67 കുട്ടികൾക്ക് ഒന്നാം റാങ്ക് ലഭിച്ചതിലും വിദ്യാർഥികൾ സംശയം ഉന്നയിക്കുന്നുണ്ട്.

അകെ 180 ചോദ്യങ്ങളാണ് നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പറിൽ ഉണ്ടായിരുന്നത്. ഒരു ചോദ്യത്തിന് നാല് മാർക്കുവീതം അകെ 720 മാർക്കാണ് എല്ലാ ഉത്തരങ്ങളും ശരിയായി എഴുതുന്ന വിദ്യാർഥിക്ക് ലഭിക്കുക. ഒരു ചോദ്യം വിദ്യാർഥി ഒഴിവാക്കിയാൽ നാലു മാർക്ക് കുറഞ്ഞ് 716 ആകും. നെഗറ്റീവ് മാർക്ക് ഉള്ളതിനാൽ ഒരു ചോദ്യത്തിന് തെറ്റായ ഉത്തരമാണ് എഴുതുന്നതെങ്കിൽ നെഗറ്റീവ് മാർക്കുകൂടി പരിഗണിച്ച് 715 മാർക്കായിരിക്കും ലഭിക്കുക.


മുഴുവൻ മാർക്കായ 720 മാർക്ക് ലഭിക്കാത്ത സാഹചര്യത്തിൽ തൊട്ടടുത്ത മാർക്ക് 716 അല്ലെങ്കിൽ 715 ആയിരിക്കും. എന്നാൽ, ഇത്തവണ ഫലം പുറത്തുവന്നപ്പോൾ ചരിത്രത്തിലാദ്യമായി 719, 718 മാർക്ക് ലഭിച്ചതാണ് സംശയമുണ്ടാക്കിയത്.

എന്നാൽ, പഴയ സിലബസിൽനിന്നു വന്ന ചോദ്യം ഒഴിവാക്കിയാൽ അതിന്‍റെ മാർക്ക് കൂടുതൽ നൽകിയതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) വിശദീകരണം. ഒന്നാം റാങ്ക് ലഭിച്ചതിൽ 44 പേർക്ക് ഇത്തരത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചിട്ടുണ്ട്.

കൂടാതെ, പരീക്ഷാ ക്രമീകരണവുമായി ബന്ധപ്പെട്ട് ചില വിദ്യാർഥികൾക്ക് മുഴുവൻ സമയവും പരീക്ഷയെഴുതാൻ സാധിക്കാതെ വന്നതിനാൽ എൻടിഎയുടെ നോർമലൈസേഷൻ മാനദണ്ഡങ്ങളനുസരിച്ച് ഗ്രേസ് മാർക്ക് അനുവദിച്ചതുകൊണ്ടാണ് 719, 718 മാർക്ക് ലഭിച്ചതെന്നും എൻടിഎ പറയുന്നു.

അതേസമയം, പരീക്ഷാസമയത്ത് ചോദ്യപേപ്പർ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ചോർന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഇതിനിടെ നീറ്റ് ഫലത്തിൽ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാക്കി കോൺഗ്രസ് രംഗത്തുവന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.