ഭൂമി കുംഭകോണ കേസ്: സിബിഐ കുറ്റപത്രം സമർപ്പിച്ചു
ഭൂമി കുംഭകോണ കേസ്: സിബിഐ കുറ്റപത്രം സമർപ്പിച്ചു
Saturday, June 8, 2024 2:20 AM IST
ന്യൂഡൽഹി: മുൻ റെയിൽവേ മന്ത്രി ലാലുപ്രസാദ് യാദവും കുടുംബാംഗങ്ങളും ഉൾപ്പെട്ട ഭൂമി കുംഭകോണ കേസിൽ സിബിഐ അന്തിമ കുറ്റപത്രം സമർപ്പിച്ചു. ജൂലൈ ആറിന് പ്രത്യേക കോടതി കേസ് പരിഗണിക്കും.

ലാലുവിന്‍റെ കുടുംബാംഗങ്ങൾ കൈക്കലാക്കിയ ഭൂമിക്കു പകരമായി റിക്രൂട്ട്മെന്‍റ് നടത്തിയ എല്ലാ റെയിൽവേ സോണുകളും സിബിഐ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലാലുപ്രസാദ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്താണ് ഭൂമി കുംഭകോണം നടന്നത്. റെയിൽവേ ഉദ്യോഗാർഥികളിൽനിന്ന് ഭൂമി കോഴയായി വാങ്ങി ജോലി നൽകി എന്നതായിരുന്നു കേസ്.


2004 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ അഴിമതി നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഭൂമി കുംഭകോണത്തിലൂടെ ലാലുവിന്‍റെ കുടുംബവുമായി ബന്ധമുള്ള കന്പനികൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്വത്ത് സന്പാദിച്ചിട്ടുണ്ടെന്ന് സിബിഐ പറയുന്നു.

ലാലുവിന്‍റെ കുടുംബവും ഇവരുടെ കൂട്ടാളികളും ചേർന്ന് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പെടെ നിക്ഷേപം നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. ഉദ്യോഗാർഥികളിൽനിന്ന് തുച്ഛമായ വിലയ്ക്കു കൈക്കലാക്കിയ ഭൂമിക്ക് നിലവിൽ കോടികളാണ് വിപണിമൂല്യമെന്നും സിബിഐ കണ്ടെത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.