വാത്മീകി കോർപറേഷൻ അഴിമതി: കർണാടക മന്ത്രി രാജിവച്ചു
വാത്മീകി കോർപറേഷൻ അഴിമതി: കർണാടക മന്ത്രി രാജിവച്ചു
Friday, June 7, 2024 3:40 AM IST
ബംഗളൂരു: വാത്മീകി കോർപറേഷൻ അഴിമതിയെത്തുടർന്ന് കർണാടക മന്ത്രിസഭയിലെ പട്ടികവർഗ ക്ഷേമ വികസന വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു. രാജിക്കത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കൈമാറി. ഇന്നലെ നാഗേന്ദ്രയുമായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ചർച്ച നടത്തിയിരുന്നു.

ഇരുവരും നാഗേന്ദ്രയോടു സ്ഥാനമൊഴിയാൻ ആവശ്യപ്പെടുകയും നിരപരാധിയാണെങ്കിൽ തിരിച്ചെടുക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തതായി കോണ്‍ഗ്രസ് വൃത്തങ്ങൾ സൂചന നൽകി. അതേസമയം, ഹൈക്കമാൻഡുമായി ആലോചിച്ച് രാജിയിൽ തീരുമാനമെടുക്കുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.

വിഷയത്തിൽ ബിജെപി ഇന്നലെ നിയമസഭയ്ക്കു പുറത്ത് പ്രതിഷേധിച്ചിരുന്നു. പട്ടികവർഗ വികസനത്തിനായി രൂപീകരിച്ച കോർപറേഷനു കീഴിൽ കോടിക്കണക്കിന് രൂപ വിവിധ അക്കൗണ്ടുകളിലേക്കു തിരിമറി നടത്തി മാറ്റി എന്നതാണ് കേസ്. 88.62 കോടി രൂപ വിവിധ ഐടി കന്പനിയുടെയും ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു സഹകരണ ബാങ്കിന്‍റെയും അക്കൗണ്ടിലേക്കു മാറ്റിയെന്നാണ് ആരോപണം.


കോർപറേഷന്‍റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിനെ മരിച്ച നിലയിൽ മേയ് 26ന് കണ്ടെത്തിയിരുന്നു. തിരിമറി നടന്നത് മന്ത്രികൂടി അറിഞ്ഞാണെന്ന് ഉദ്യോഗസ്ഥൻ ആത്മഹത്യാ കുറിപ്പും എഴുതിവച്ചിരുന്നു. ഇതേത്തുടർന്നാണ് സംഭവം വിവാദമായത്.

കേസിൽ കോർപറേഷന്‍റെ എംഡി ജെ.ജി. പത്മനാഭയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്കൗണ്ട്സ് ഓഫീസർ പരശുറാം ജി. ദുരുഗണ്ണവർ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജർ സുചിസ്മിത റാവൽ എന്നിവരുടെ പേരുകളും ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സിബിഐക്ക് പരാതി നൽകിയിരുന്നു. വാത്മീകി കോർപറേഷൻ അഴിമതിയിൽ സിബിഐ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര ബുധനാഴ്ച പറഞ്ഞിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.