സഖ്യ സമ്മർദം; മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മാറ്റി
സഖ്യ സമ്മർദം; മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ മാറ്റി
Friday, June 7, 2024 3:03 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: സഖ്യകക്ഷികളുടെ വിലപേശലും സമ്മർദവും മൂലം മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഞായറാഴ്ചത്തേക്കു മാറ്റി. നാളെ വൈകുന്നേരം നടത്താനിരുന്ന ചടങ്ങാണ് മന്ത്രിമാരും വകുപ്പുകളും സംബന്ധിച്ച തീരുമാനം നീണ്ടതിനെത്തുടർന്നു മാറ്റിയത്.

കാബിനറ്റ് മന്ത്രിമാരുടെയും സഹമന്ത്രിമാരുടെയും എണ്ണം മുതൽ പ്രധാന വകുപ്പുകൾകൂടി ആവശ്യപ്പെട്ടാണ് തെലുങ്കുദേശം, ജെഡിയു, ജെഡിഎസ് തുടങ്ങിയ സഖ്യകക്ഷികൾ സമ്മർദം ചെലുത്തുന്നത്. അമിത് ഷാ അടക്കമുള്ള ഏതാനും പ്രധാന ബിജെപി നേതാക്കളുടെ വകുപ്പുകളെ ചൊല്ലിയും തർക്കമുള്ളതായി റിപ്പോർട്ടുകളുണ്ട്.

എൻഡിഎ എംപിമാരുടെ യോഗം ഇന്നു ഡൽഹിയിൽ ചേർന്ന് നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുത്തശേഷമാകും പുതിയ കേന്ദ്രമന്ത്രിസഭ രൂപീകരിക്കാൻ മോദിയെ രാഷ്‌ട്രപതി ദ്രൗപതി മുർമു ഔദ്യോഗികമായി ക്ഷണിക്കുക.

മന്ത്രിസഭാ രൂപീകരണവും വകുപ്പുവിഭജനവും മോദി പ്രതീക്ഷിച്ചതിലും വലിയ കീറാമുട്ടിയായിട്ടുണ്ട്. മോദിസർക്കാരിന്‍റെ പ്രധാന പദ്ധതിയായ സൈന്യത്തിലെ താത്കാലിക നിയമനത്തിനുള്ള അഗ്നിവീർ പദ്ധതിക്കെതിരേ നിതീഷ് കുമാറിന്‍റെ ജെഡി-യു പരസ്യമായി രംഗത്തെത്തിയത് തുടക്കത്തിലേ കല്ലുകടിയായി.

അഗ്നിവീർ പദ്ധതി പുനഃപരിശോധിക്കണമെന്ന് ജെഡിയു വക്താവ് കെ.സി. ത്യാഗി ആവശ്യപ്പെട്ടു. ബിഹാറിനും തെലുങ്കാനയ്ക്കും പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യവും തലവേദനയാകും.

ലോക്സഭാ സ്പീക്കർ സ്ഥാനവും ചുരുങ്ങിയത് രണ്ട് കാബിനറ്റ് പദവിയും രണ്ടു സഹമന്ത്രിസ്ഥാനവും പ്രധാന വകുപ്പുകളുമാണ് ടിഡിപി ചോദിച്ചത്. കാബിനറ്റ് പദവിയോടെ റെയിൽവേ, കൃഷി മന്ത്രാലയങ്ങൾ വേണമെന്ന് ജെഡി-യു ആവശ്യപ്പെട്ടിട്ടുണ്ട്. കാബിനറ്റ് റാങ്കിൽ കൃഷിമന്ത്രാലയം കിട്ടിയാൽ കൊള്ളാമെന്ന് ജെഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയും ആഗ്രഹം അറിയിച്ചു.

പ്രധാനമന്ത്രിക്കു പുറമെ ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം എന്നീ നാല് പ്രധാന വകുപ്പുകൾ ആർക്കും വിട്ടുതരില്ലെന്ന് തുടക്കത്തിലേ സഖ്യകക്ഷി നേതാക്കളെ ബിജെപി അറിയിച്ചു.

അമിത് ഷാ, നിർമല സീതാരാമൻ തുടങ്ങിയവരുടെ വകുപ്പുകൾ മാറണമെന്ന ആഗ്രഹം പ്രധാന സഖ്യകക്ഷികൾ അറിയിച്ചതായാണു സൂചന. രാജ്നാഥ് സിംഗ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നതിൽ വിരോധമില്ലെന്നും ഇവർ അറിയിച്ചിട്ടുണ്ട്.


ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അപ്പാടെ നിരസിക്കുക എളുപ്പമാകില്ല. പ്രധാനമന്ത്രി മോദി, അമിത് ഷാ, നിർമല അടക്കമുള്ള ചില മന്ത്രിമാരുടെ പ്രവർത്തനശൈലിയിൽ ആർഎസ്എസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിതിൻ ഗഡ്കരിയെ ഒഴിവാക്കാനുള്ള മോദി-ഷാ നീക്കത്തോട് ആർഎസ്എസ് അനുകൂലിച്ചില്ല.

സത്യപ്രതിജ്ഞാ ചടങ്ങിന് 8000 ക്ഷണിതാക്കൾ

മൂന്നാം മോദി മന്ത്രിസഭയുടെ രാഷ്‌ട്രപതിഭവൻ അങ്കണത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വിദേശ രാഷ്‌ട്രത്തലവന്മാർ അടക്കമുള്ള 8,000 ക്ഷണിതാക്കൾ പങ്കെടുക്കും.

മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ധഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് തോബ്‌ഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ ക്ഷണിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ചൈന പക്ഷത്തേക്കു ചാഞ്ഞ് ഇന്ത്യയുമായി അസ്വാരസ്യത്തിലുള്ള മാലദ്വീപിലെ പ്രസിഡന്‍റിന്‍റെ സാന്നിധ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ സഹായിച്ചേക്കും.

പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് അടക്കം അയൽരാജ്യങ്ങളുടെ തലവന്മാരെ ക്ഷണിച്ചുവരുത്തിയായിരുന്നു മോദിയുടെ 2019ലെ സത്യപ്രതിജ്ഞ. ഇത്തവണത്തെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകുന്നേരമെന്നു തീരുമാനിച്ചെങ്കിലും കൃത്യസമയം ഇന്നലെ രാത്രി വരെ നിശ്ചയിച്ചില്ല. വൈകുന്നേരം 6.30നോ ഏഴിനോ ചടങ്ങ് നടത്താനാണ് ആലോചന.

രാഷ്‌ട്രപതിഭവന്‍റെ മുന്നിലുള്ള വിശാലമായ മുറ്റത്ത് പ്രത്യേകം തയാറാക്കുന്ന വേദിയിലാകും മൂന്നാമതും പ്രധാനമന്ത്രിയായി മോദി പ്രതിജ്ഞയെടുക്കുക. ബിജെപിയിലെ മുതിർന്ന കാബിനറ്റ് മന്ത്രിമാരും ടിഡിപി, ജെഡി-യു, ശിവസേന, ജെഡി-എസ്, എൽജെപി, എൻസിപി(അജിത് പവാർ) തുടങ്ങിയ സഖ്യകക്ഷികളുടെ മന്ത്രിമാരും ഒപ്പം സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.