ഹൈറിച്ച് എംഡിയെ റിമാന്‍ഡ് ചെയ്തു
ഹൈറിച്ച് എംഡിയെ  റിമാന്‍ഡ് ചെയ്തു
Saturday, July 6, 2024 1:59 AM IST
കൊച്ചി : സാമ്പത്തിക തട്ടിപ്പുകേസില്‍ ഹൈ റിച്ച് എംഡി കെ.ഡി. പ്രതാപനെ കോടതി റിമാൻഡ് ചെയ്തു.

എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ഇയാളെ എറണാകുളത്തെ പിഎംഎല്‍ എ കോടതിയിലാണു ഹാജരാക്കിയത്. കറന്‍സി ഇടപാടിലൂടെ കോടികള്‍ വിദേശത്തേക്ക് കടത്തിയെന്നാണു കേസ്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് നടപടി. ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയശേഷമാണു പ്രതാപനെ അറസ്റ്റ് ചെയ്തത്.

ഹൈ റിച്ചിന്‍റെ സ്വത്തുക്കള്‍ ഇഡി അടുത്തിടെ മരവിപ്പിച്ചിരുന്നു. മള്‍ട്ടി ചെയിന്‍ മാര്‍ക്കറ്റിംഗ്, ഓണ്‍ലൈന്‍ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണു കണ്ടെത്തിയിരിക്കുന്നത്. വിവിധ വ്യക്തികളില്‍നിന്നു 10,000 രൂപ വീതം വാങ്ങി 1630 കോടി രൂപയാണു സ്ഥാപനം തട്ടിയെടുത്തതെന്ന് ഇഡി പറയുന്നത്.


126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയെന്ന് ജിഎസ്ടി വകുപ്പിന്‍റെ റിപ്പോര്‍ട്ടുമുണ്ട്. മണിചെയിന്‍ തട്ടിപ്പ്, കുഴല്‍പ്പണം തട്ടിപ്പ്, ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് എന്നിവയെല്ലാം പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്നു നടത്തി.

126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയത് പുറത്തുവന്നതോടെ പ്രതാപനെ ജിഎസ്ടി വിഭാഗം അറസ്റ്റ് ചെയ്തിരുന്നു . എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങി. ഈ സമയത്താണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നത്.

ജിഎസ്ടി തട്ടിപ്പ് മാത്രമാണു നടത്തിയതെന്നായിരുന്നു ശ്രീനയുടെയും പ്രതാപന്‍റെയും തുടക്കത്തിലെ വാദം. എന്നാല്‍ പിന്നീട് പുതിയ കണ്ടെത്തലുകള്‍ വന്നതോടെ ആ വാദം പൊളിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.