പാനൂർ സ്ഫോടനം: പോലീസ് കുറ്റപത്രം സമർപ്പിച്ചില്ല, മൂന്നു പ്രതികൾക്കു ജാമ്യം
പാനൂർ സ്ഫോടനം: പോലീസ് കുറ്റപത്രം  സമർപ്പിച്ചില്ല, മൂന്നു പ്രതികൾക്കു ജാമ്യം
Saturday, July 6, 2024 1:59 AM IST
തലശേരി: സിപിഎം പ്രവർത്തകൻ കൊല്ലപ്പെടുകയും മൂന്നു സിപിഎം പ്രവർത്തകർക്കു പരിക്കേൽക്കുകയും ചെയ്ത പാനൂര്‍ ബോംബ് സ്ഫോടനക്കേസിൽ മൂന്നു പ്രതികള്‍ക്കു ജാമ്യം.

സിപിഎം പ്രവർത്തകരായ പുത്തൂർ ഒരുവുള്ള കണ്ടിയിൽ ഒ.കെ. അരുൺ (29), ചെറുപറമ്പ് അടുപ്പുകുട്ടിയ പറമ്പത്ത് ഷിബിൻ ലാൽ (27), ചെറുപറമ്പ് വയ്ക്കാരന്‍റവിട കെ. അതുൽ (30) എന്നിവർക്കാണ് അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ മൂന്നു മുതൽ അഞ്ചു വരെ പ്രതികളാണ് ഇവർ.

ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ സംഭവം നടന്ന് 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതികൾക്കു കോടതി ജാമ്യം അനുവദിച്ചത്. സെഷൻസ് കോടതി പ്രതികളുടെ ജാമ്യഹർജി പലതവണ തള്ളിയിരുന്നു.

90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ അവകാശമുണ്ടെന്ന നിയമത്തിന്‍റെ പിൻബലത്തിലാണു പ്രതികൾക്കു ജാമ്യം ലഭിച്ചിട്ടുള്ളത്. ലോയേഴ്സ് യൂണിയൻ നേതാവായ അഡ്വ. കെ. വിശ്വനാണു പ്രതികൾക്കു വേണ്ടി ഹാജരായത്.

കേസിൽ എക്സ്പ്ലോസീവ് സബ്സ്റ്റന്‍റ് ആക്ട് ഉള്ളതിനാൽ ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാലേ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കൂ എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. ഫോറൻസിക് റിപ്പോർട്ട് എന്നു ലഭിക്കുമെന്ന് ആർക്കും പറയാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം എഡിഎമ്മിന്‍റെയും പ്രോസിക്യൂഷന്‍റെയും അനുമതിയും തേടേണ്ടതുണ്ട്.


കേസിലെ ഒന്നാം പ്രതി വിനീഷിനെ കഴിഞ്ഞ മാസമാണ് പോലീസ് പിടികൂടിയത്. സ്ഫോടനത്തിൽ പരിക്കേറ്റ് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിർമാണത്തിന്‍റെ മുഖ്യസൂത്രധാരൻ വിനീഷാണെന്ന് പോലീസ് അന്വഷണത്തിൽ കണ്ടെത്തിയിരുന്നു.

വിനീഷിന്‍റെ വീടിനു തൊട്ടടുത്ത നിർമാണത്തിലിരുന്ന വീട്ടിലാണ് ബോംബ് സ്ഫോടനം നടന്നത്. കേസിലെ രണ്ടാം പ്രതിയായ ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

ചെറുപറമ്പ് ചക്ക രാണിയന്മേൽ സായൂജ് (24), കുന്നോത്ത്പറമ്പ് പള്ളേരി വടക്കയിൽ അമൽ ബാബു (29), ചെറുപറന്പ് കരിപ്പന്നം കാട്ടിൽ മിഥുൻലാൽ (29), ചെറുപറമ്പ് ജാൻസി റോഡിൽ സിജാൽ (28), കുന്നോത്ത്പറമ്പ് കരിയാവുള്ളതിൽ ചാലിൽ കെ.സി. അക്ഷയ് (25), പുത്തൂർ കല്ലായിന്‍റവിട അശ്വന്ത് (24) കൊളവല്ലൂർ ചിറക്കാളിയിൽ വിനോദൻ (38) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. കഴിഞ്ഞ ഏപ്രിൽ നാലിന് ഉച്ചയ്ക്ക് 12.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.