ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല. മറ്റ് പല കേസുകളുടെയും വാദം നീണ്ടുപോയതിനാലാണ് ലാവ്‌ലിൻ കേസ് ഇന്ന് കോടതി പരിഗണിക്കാതിരുന്നത്. ഈ മാസം മൂന്നാം തവണയാണ് കേസ് ലിസ്റ്റ് ചെയ്ത ശേഷം പരിഗണനയ്ക്കെടുക്കാതെ മാറ്റുന്നത്.

112 ആം കേസായാണ് അന്തിമ വാദത്തിനായി ലാവ്‌ലിൻ കേസ് സുപ്രീംകോടതി ലിസ്റ്റ്ചെയ്തിരുന്നത്. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞയാഴ്ച രണ്ടുതവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും കേസ് പരിഗണിച്ചിരുന്നില്ല. 2018 മുതൽ ഇതു 41 ആം തവണയാണ് ലാവ്‌ലിൻ കേസ് സുപ്രീംകോടതി ലിസ്റ്റ് ചെയ്യുന്നത്.

കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്‍റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.