സംഭവത്തിനുശേഷം തനിക്ക് പുരുഷന്മാരോടു ചിരിക്കാന്‍പോലും കഴിയാത്ത അവസ്ഥയായി. എല്‍ വാരികയില്‍ 80 ലക്ഷം വായനക്കാരുള്ള പംക്തിയെഴുത്തുകാരിയായിരുന്ന കറോളിന്റെ ജോലി പോയി. 80-ാം വയസില്‍ തനിക്ക് അഗ്നിശുദ്ധി വരുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കോടതിവിധിയോട് അവര്‍ പ്രതികരിച്ചു. വിചാരണ പൂര്‍ത്തിയാകുന്നതിനുമുമ്പേ ട്രംപ് കോടതിയില്‍നിന്ന് ഇറങ്ങിപ്പോയി.
കറോള്‍ എഴുതിയ “വാട്ട് ഡു വി നീഡ് മെന്‍ ഫോര്‍? എ മോഡസ്റ്റ് പ്രപ്പോസല്‍’’ എന്ന പുസ്തകത്തില്‍ സംഭവങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അതു കളവാണെന്ന് ട്രംപ് പറഞ്ഞതിനെതിരേ നൽകിയ മാനനഷ്ടക്കേസിലും കറോളിന് അനുകൂലമായ വിധി ലഭിച്ചു.
അവിഹിതബന്ധം മറച്ചുവയ്ക്കാന്‍ പോണ്‍സിനിമാ നടിക്ക് പണം നൽകിയത് ഉള്‍പ്പെടെ അദ്ദേഹത്തിനെതിരേ നിരവധി യുവതികളുടെ പരാതികളും കേസുകളുമുണ്ട്. രഹസ്യരേഖകള്‍ നിയമവിരുദ്ധമായി കൈകാര്യം ചെയ്തു, 2020ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം കലാപം നടത്തി, ചില കേസുകളില്‍ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ ക്രിമിനല്‍ കേസുകളുമുണ്ട്.