നോവിചോക്ക് ആക്രമണം : സാലിസ്ബറിയിൽ എത്തിയത് കാഴ്ച കാണാനെന്നു റഷ്യക്കാർ
നോവിചോക്ക് ആക്രമണം : സാലിസ്ബറിയിൽ എത്തിയത്  കാഴ്ച കാണാനെന്നു റഷ്യക്കാർ
Friday, September 14, 2018 12:31 AM IST
മോസ്കോ: സാലിസ്ബറിയിൽ റഷ്യൻ ഇരട്ടച്ചാരൻ സെർജി സ്ക്രിപാലിനും മകൾ യൂലിയയ്ക്കുമെതിരേ നോവിചോക് രാസായുധാക്രമണം നടത്തിയതിന്‍റെ പേരിൽ പ്രതിക്കൂട്ടിലായ റഷ്യക്കാർ കുറ്റം നിഷേധിച്ചു. സ്ക്രിപാലിനു നോവിചോക് രാസവസ്തുവിൽ നിന്നു വിഷബാധയേൽക്കാനിടയായ സംഭവവുമായി ബന്ധമില്ലെന്നും സാലിസ്ബറിയിലെ കത്തീഡ്രൽ കാണാനാണു തങ്ങൾ എത്തിയതെന്നും റഷ്യയുടെ ആർടി ടിവിയിൽ പ്രത്യക്ഷപ്പെട്ടു നടത്തിയ അഭിമുഖത്തിൽ അലക്സാണ്ടർ പെട്രോവും റസ്‌ലൻ ബോഷിറോവും പറഞ്ഞു.

സാലിസ്ബറി കത്തീഡ്രലിനു പുറമേ സ്റ്റോൺഹെൻജും സന്ദർശിക്കുകയായിരുന്നു ലക്ഷ്യം. ഇരുവരും റഷ്യയുടെ സൈനിക ഇന്‍റലിജൻസുമായി ബന്ധപ്പെട്ടവരാണെന്ന് കുറ്റം ചുമത്തി നൽകിയ പ്രസ്താവനയിൽ ബ്രിട്ടീഷ് പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു.

തങ്ങൾ നിരപരാധികളായ ടൂറിസ്റ്റുകൾ മാത്രമാണെന്നും ഇന്‍റലിജൻസുമായി ഒരു ബന്ധവുമില്ലാത്ത സിവിലയന്മാരാണെന്നും ഇരുവരും അഭിമുഖത്തിൽ വ്യക്തമാക്കി. ബ്രിട്ടൻ തങ്ങളുടെ പേരുകൾ പുറത്തുവിട്ടതോടെ ജീവൻ അപകടത്തിലായിരിക്കുകയാണ്. ബ്രിട്ടൻ ആരോപണമുന്നയിച്ച ഇരുവരും സിവിലിയന്മാരാണെന്നും അവർ നേരിട്ടു പത്രസമ്മേളനം നടത്തുമെന്നും നേരത്തെ റഷ്യൻ പ്രസിഡന്‍റ് പുടിൻ വ്ളാഡിവോസ്റ്റോകിൽ പറയുകയുണ്ടായി.

ഇതേസമയം പെട്രോവും ബോഷിറോവും റഷ്യൻ സൈനിക ഇന്‍റലിജൻസിൽപ്പെട്ടവരാണെന്ന വാദത്തിൽ ബ്രിട്ടൻ ഇന്നലെയും ഉറച്ചുനിന്നു. ആർടി ടിവിയോട് ഇവർ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. മാർച്ച് രണ്ടിനാണ് ഇരുവരും ലണ്ടനിലെത്തിയത്. തുടർന്ന് രണ്ടുതവണ ഇവർ ട്രെയിനിൽ സാലിസ്ബറയിലെത്തി. ശനിയാഴ്ച രംഗനിരീക്ഷണത്തിനും ഞായറാഴ്ച സ്ക്രിപാലിനെതിരേ ആക്രമണം നടത്തുന്നതിനും. നോവിചോക് ആക്രമണത്തിനുശേഷം ഇരുവരും എയർപോർട്ടിലെത്തി മോസ്കോയ്ക്കു പറക്കുകയായിരുന്നുവെന്നാണ് ബ്രിട്ടീഷ് പോലീസിന്‍റെ ഭാഷ്യം. ആദ്യദിവസം മഞ്ഞുവീഴ്ച ശക്തമായതിനാലാണ് രണ്ടാമതും സാലിസ്ബറിയിലെത്തിയതെന്ന് ബോഷിറോവ് പറഞ്ഞു. സ്ക്രിപാലിന്‍റെ വസതി എവിടെയാണെന്നറിയില്ലായിരുന്നു. അവിടെ എത്തിയത് യാദൃശ്ചികമായിട്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

നോവിചോക് ആക്രമണത്തെത്തുടർന്നു സ്ക്രിപാലും യൂലിയയും അബോധാവസ്ഥയിലായി. ദീർഘനാളത്തെ ആശുപത്രി വാസത്തിനുശേഷമാണ് ഇരുവരും സുഖം പ്രാപിച്ചത്. സോവ്യറ്റ് കാലഘട്ടത്തിൽ വികസിപ്പിച്ച രാസായുധമാണ് നോവിചോക്. റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്നു പറഞ്ഞ് നിരവധി റഷ്യൻ നയതന്ത്രജ്ഞരെ ബ്രിട്ടനും തുടർന്ന് അമേരിക്കയുൾപ്പെടെ ഏതാനും രാജ്യങ്ങളും പുറത്താക്കി. അതേനാണയത്തിൽ തിരിച്ചടിച്ച റഷ‍്യയും നിരവധി പാശ്ചാത്യ നയതന്ത്ര പ്രതിനിനിധികളെ മോസ്കോയിൽനിന്നു പുറത്താക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.