ഗാസ: വെടിനിർത്തലിനു വീണ്ടും ചർച്ച
ഗാസ: വെടിനിർത്തലിനു വീണ്ടും ചർച്ച
Sunday, May 5, 2024 12:47 AM IST
കയ്റോ: ഗാസയിൽ വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ വീണ്ടും ഉർജിതമായി. ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും മധ്യസ്ഥതയിൽ കയ്റോയിൽ ഇന്നലെ ചർച്ചകൾ ആരംഭിച്ചു. ഹമാസിന്‍റെ പ്രതിധിസംഘവും പങ്കെടുക്കുന്നുണ്ട്. അമേരിക്കൻ ചാരസംഘടന സിഐഎയുടെ മേധാവി വില്യം ബേൺസും കയ്റോയിലേക്കു യാത്ര തിരിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു.

40 ദിവസം വെടി നിർത്തുന്നതിനുള്ള ധാരണയാണ് പരിഗണനയിൽ. ഇക്കാലയളവിൽ ഹമാസിന്‍റെ കസ്റ്റഡിയിലുള്ള ബന്ദികളെയും ഇസ്രേലി ജയിലുകളിലുള്ള പലസ്തീനികളെയും മോചിപ്പിക്കും.

പ്രതീക്ഷയോടെയാണ് കയ്റോയിലേക്കു പോകുന്നതെന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞു. പലസ്തീന്‍റെ ഡിമാൻഡുകൾ അംഗീകരിച്ചുകൊണ്ടുള്ള വെടിനിർത്തലിനായിരിക്കും ശ്രമിക്കുകയെന്നും അവർ വ്യക്തമാക്കി.

അതേസമയം, ചർച്ചകൾ സങ്കീർണമാണെന്നും വെടിനിർത്തൽ യാഥാർഥ്യമാകാൻ ദിവസങ്ങൾ എടുത്തേക്കുമെന്നും നിരീക്ഷകർ അഭിപ്രായപ്പെട്ടു. വെടിനിർത്തലിന്‍റെ കാലപരിധി സംബന്ധിച്ച് ഹമാസിനും ഇസ്രലേയിനും അഭിപ്രായവ്യത്യാസങ്ങളുണ്ട്. യുദ്ധം അവസാനിപ്പിക്കുന്ന തരത്തിലുള്ള വെടിനിർത്തൽ വേണമെന്നാണ് ഹമാസിന്‍റെ ആവശ്യം. ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ഇസ്രയേൽ ഇതംഗീകരിക്കാൻ തയാറല്ല.

വെടിനിർത്തൽ കരാർ ഉണ്ടായാലും പലസ്തീനികൾ അഭയം തേടിയിരിക്കുന്ന റാഫയിൽ ആക്രമണം നടത്താനുള്ള ഉദ്യമത്തിൽനിന്നു പിന്നോട്ടില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. കയ്റോയിൽ ഇന്നലെ ചർച്ചകൾ പുനരാരംഭിച്ച പശ്ചാത്തലത്തിലും നെതന്യാഹു വിട്ടുവീഴ്ചയ്ക്കു തയാറായിട്ടില്ലെന്ന് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, 14 ലക്ഷം പലസ്തീനികൾ തിങ്ങിക്കഴിയുന്ന റാഫയിൽ ആക്രമണം നടത്തുന്നതിനെ ഇസ്രയേലിന്‍റെ മിത്രമായ അമേരിക്ക എതിർക്കുന്നു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരുന്നുണ്ട്. അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിലെത്തി നെതന്യാഹുവുമായി ചർച്ച നടത്തി. ഗാസ ജനതയ്ക്കും വെടിനിർത്തലിനും ഇടയിലുള്ള ഏക തടസം ഹമാസ് ആണെന്ന് ബ്ലിങ്കൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. വെടിനിർത്തൽ അംഗീകരിക്കാൻ തയാറല്ലെങ്കിൽ ഹമാസ് നേതൃത്വത്തെ പുറത്താക്കണമെന്ന് ഖത്തറിനോട് യുഎസ് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഗാസയിലെ ഇസ്രേലി ആക്രമണത്തിൽ ഇതുവരെ 34,654 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 77,908 പേർക്കു പരിക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.