തൃശൂർ കോണ്‍ഗ്രസിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നു വി.കെ. ശ്രീകണ്ഠൻ
Thursday, October 3, 2024 6:29 AM IST
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പുതോൽവിയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉഗ്രസ്ഫോടനം നടന്ന തൃശൂർ കോണ്‍ഗ്രസിൽ സ്ഥിതിഗതികൾ ശാന്തമായെന്നു നേതൃത്വം. തൃശൂർ കോണ്‍ഗ്രസിനുള്ളിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുകഴിഞ്ഞെന്നു വി.കെ. ശ്രീകണ്ഠൻ ചാനൽ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

സർക്കാരിനെതിരായ പ്രതിഷേധപരിപാടികൾ പാർട്ടിനേതാക്കൾ ഒന്നിച്ചിരുന്നാണ് ചർച്ച ചെയ്തത്. വരാൻപോകുന്ന ഉപതെരഞ്ഞെടുപ്പുകളെ നേരിടാൻ ജില്ലയിൽ പാർട്ടി ഒറ്റക്കെട്ടായി സജ്ജമായിക്കഴിഞ്ഞു. അന്നുണ്ടായ പ്രശ്നങ്ങളൊന്നും ഇപ്പോൾ നിലനിൽക്കുന്നില്ലെന്നും ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരന്‍റെ കനത്ത തോൽവിയുടെ ആഘാതത്തിൽ തൃശൂർ ഡിസിസിക്കെതിരെ മുരളിപക്ഷവും മറ്റും കടുത്ത പ്രതിഷേധമാണുയർത്തിയത്. പോസ്റ്റർ പ്രചരണവും ഡിസിസി ഓഫീസിലെ തമ്മിൽത്തല്ലും നേതാക്കളുടെ രാജിയുമെല്ലാം ചേർന്ന് തൃശൂർ ഡിസിസിയെ അഗ്നിപർവതത്തിനു തുല്യമാക്കിയിരുന്നു.

തോൽവിയുടെ കാര്യകാരണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച കെപിസിസി സമിതി വിശദമായി പഠിച്ചു മൊഴിയെടുക്കുകയും സംസ്ഥാനനേതൃത്വത്തിനു സമർപ്പിക്കുകയും ചെയ്തിരുന്നു. ആരെയും നോവിക്കാതെ, കുറ്റപ്പെടുത്താതെ, യാതൊരു അച്ചടക്കശിക്ഷാനടപടിക്കും ശിപാർശനൽകാതെ, സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾമാത്രമായി സമർപ്പിച്ച റിപ്പോർട്ടായിരുന്നു അത്. "എല്ലാം കോംപ്രമൈസാക്കി' എന്നാണ് ഇപ്പോൾ സംസ്ഥാനനേതൃത്വം പറയുന്നത്.


കോണ്‍ഗ്രസിൽ അടിപൊട്ടിയതോടെ നേതാക്കൾ രാജിവച്ചിരുന്നു. തൃശൂർ ഡിസിസിയുടെ താത്കാലികപ്രസിഡന്‍റ് സ്ഥാനംകൂടി ഏറ്റെടുത്തു തൃശൂരിലെത്തിയ വി.കെ. ശ്രീകണ്ഠൻ എംപി പ്രശ്നപരിഹാരത്തിനു കിണഞ്ഞുശ്രമിച്ചു. പ്രശ്നങ്ങൾ കൂടുതൽ വഷളാകാതാരിക്കാൻ ശ്രീകണ്ഠൻ മുൻകൈയെടുത്തതു വിജയംകണ്ടെന്നാണ് ഇപ്പോൾ നേതൃത്വത്തിന്‍റെ അവകാശവാദം.

ഉപതെരഞ്ഞെടുപ്പുകളിൽ മിന്നുംവിജയം നേടാൻ പാർട്ടി ഇപ്പോൾ ഒറ്റക്കെട്ടാണെന്നും ചേലക്കര നിയോജകമണ്ഡലം സിപിമ്മിൽനിന്നു പിടിച്ചെടുക്കുമെന്നും പാലക്കാട് സീറ്റ് നിലനിർത്തുമെന്നും നേതാക്കൾ തറപ്പിച്ചുപറയുന്നു.