സ്വന്തം "പൊന്നമ്മ' വിടവാങ്ങി; കവിയൂരിനു തീരാനഷ്ടം
Saturday, September 21, 2024 3:04 AM IST
കവിയൂർ: കവിയൂർ എന്ന കൊച്ചുഗ്രാമത്തെ പേരിനൊപ്പം ചേർത്ത് ലോകത്തിനു പരിചയപ്പെടുത്തിയ പൊന്നമ്മയുടെ വിയോഗം നാടിനു ദുഃഖമായി. അഭിനയ ലോകത്ത് പുതുചരിത്രം എഴുതി മലയാളിയുടെ പ്രിയപ്പെട്ട അമ്മയായി മാറിയ കവിയൂർ പൊന്നമ്മ സ്വന്തം നാടിനെയും ഏറെ ഇഷ്ടപ്പെട്ടിരുന്നു.

തിരക്കുകൾക്കിടയിലും നാട്ടിൽ എത്താനും കുടുബക്ഷേത്രമായ ത്രിപുര സുന്ദരി ക്ഷേത്രത്തിൽ ദർശനം നടത്താനും പൊന്നമ്മ സമയം കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കു സമീപം കവിയൂരില്‍ 1945 ലാണ് ജനനം. കവിയൂർ മഹാദേവ ക്ഷേത്രത്തിന് സമീപത്തെ തെക്കേതിൽ കുടുംബത്തിൽ ടി.പി. ദാമോദരന്‍റെയും ഗൗരിയുടെയും ഏഴ് മക്കളിൽ മൂത്തയാളാണ് കവിയൂർ പൊന്നമ്മ.

ചലച്ചിത്രതാരം പരേതയായ കവിയൂർ രേണുക ഇളയ സഹോദരിയാണ്. സരസമ്മ, ജഗദമ്മ, ഗണേഷ്, സുരേഷ്, മനോജ് എന്നിവരാണ് മറ്റ് സഹോദരങ്ങൾ. കമ്മാളത്തംകിടി ഗവ.സ്‌കൂൾ, ചങ്ങനാശേരി കുറുമ്പനാടം സ്‌കൂൾ എന്നിവിടങ്ങളിലാണ് പഠിച്ചത്. എഴുത്തുപള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക പഠനം. തുടര്‍ന്ന് പത്താമത്തെ വയസില്‍ അമ്മയുടെ വീടായ പൊന്‍കുന്നത്തേക്ക് മാറി.

സംഗീതജ്ഞന്‍ വി.വി. ദക്ഷിണാമൂര്‍ത്തി കവിയൂര്‍ ക്ഷേത്രത്തില്‍ എത്തിയതോടെയാണ് പൊന്നമ്മയ്ക്ക് സംഗീത പഠനത്തില്‍ കമ്പം തോന്നിയത്. മഹാദേവന് മുന്നില്‍ നാല്‍പത്തിയൊന്ന് ദിനം ഭജനം പാര്‍ക്കാനായിരുന്നു അന്ന് സ്വാമിയെത്തിയത്. സ്വാമിയെത്തിയതറിഞ്ഞ് അക്കാലത്തെ നാട്ടുപ്രമാണികള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് സംഗീത പഠനത്തിന് അവസരമുണ്ടാക്കാനായി വേദി ഒരുക്കി.

സ്വാമിയുടെ ആദ്യസ്വരങ്ങളാണ് പൊന്നമ്മയെയും കലാരംഗത്തേക്ക് ചുവടുവയ്പിച്ചത്. ഡോ. കവിയൂര്‍ രേവമ്മ അടക്കമുള്ളവര്‍ക്കൊപ്പമാണ് അന്ന് പഠനം തുടങ്ങിയത്. പിന്നീട് എൽപിആർ വര്‍മയുടെ ശിക്ഷണത്തില്‍ സംഗീതം പഠിക്കാനായി ചങ്ങനാശേരിയിൽ എത്തി. വെച്ചൂര്‍ എസ്. ഹരിഹരസുബ്രഹ്‌മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു. പന്ത്രണ്ടാം വയസിൽ കവിയൂർ ക്ഷേത്രത്തിൽ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചു.


പതിനാലാമത്തെ വയസിൽ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്സിന്‍റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തേക്ക് കടന്നുവന്നത്. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. 1962-ൽ ശ്രീരാമ പട്ടാഭിഷേകത്തിൽ മണ്ഡോദരിയായി വേഷമിട്ട് സിനിമയിലെത്തി. സിനിമയിൽ തിരക്കേറിയതോടെ ചെന്നൈയിലേക്ക് താമസം മാറ്റി. കവിയൂരിലെ കുടുംബവീട് ഉണ്ടായിരുന്ന സ്ഥലത്താണ് കുടുംബ ക്ഷേത്രമായ ത്രിപുരസുന്ദരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പരദേവതയ്ക്കു മുന്നില്‍ എല്ലാവര്‍ഷവും പ്രാർഥനകളുമായി എത്തുമായിരുന്ന പൊന്നമ്മയെ പ്രദേശവാസികളും ബന്ധുക്കളും ഏറെ സ്നേഹവായ്പോടെയാണ് സ്വീകരിച്ചത്. അച്ഛന്‍ ടി.പി ദാമോദരന്‍റെ സഹോദര പരമ്പരകളില്‍പ്പെട്ടവരാണ് ഇപ്പോള്‍ കുടുംബ വീട്ടിലുള്ളത്. 2013-ല്‍ കുടുംബക്ഷേത്രമായ തെക്കേതില്‍ ത്രിപുരസുന്ദരി ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കും അനുബന്ധ ചടങ്ങുകള്‍ക്കും ദിവസങ്ങളോളം സന്നിഹിതയായിരുന്നു.

2021 ജൂൺ 17ന് കുടുംബക്ഷേത്രമായ ത്രിപുരസുന്ദരി ക്ഷേത്രത്തിലെ ഉത്സവത്തിനാണ് പൊന്നമ്മ ഒടുവിൽ കവിയൂരിൽ എത്തിയത്. ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം കണ്ട് സ്നേഹവാത്സല്യങ്ങൾ പങ്കിട്ടാണ് അഭ്രപാളികളില്‍ കവിയൂരിനെ അടയാളപ്പെടുത്തിയ നാടിന്‍റെ പ്രിയപ്പെട്ട പൊന്നമ്മ മടങ്ങിയത്. ആരോഗ്യപ്രശ്‌നങ്ങളാണ് ജന്മനാട്ടിലേക്കുള്ള വരവിനെയും ബാധിച്ചത്.

അനുശോചനം

തിരുവല്ല: ചലച്ചിത്ര താരം കവിയൂർ പൊന്നമ്മയുടെ ദേഹവിയോഗത്തിൽ രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, ആന്‍റോ ആന്‍റണി എംപി, ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറന്പിൽ, മുൻ എംഎൽഎ ജോസഫ് എം. പുതുശേരി,

യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്‍റ് സജി അലക്സ്, കേരള കോൺഗ്രസ് സംസ്കാര വേദി പ്രസിഡന്‍റ് ഡോ.വർഗീസ് പേരയിൽ തുടങ്ങിയവർ അനുശോചിച്ചു.