മഴ: നെയ്യാർഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി
Friday, June 28, 2024 6:28 AM IST
കാട്ടാക്കട: കനത്ത മഴയെതുടർന്ന് നെയ്യാർഡാമിന്‍റെ ഷട്ടറുകൾ ഉയർത്തി. ഇന്നലെ വൈകുന്നേര മാണ് ഡാമിന്‍റെ നാല് ഷട്ടറുകളാണ് ഉയർത്തിയത്. ഇപ്പോൾ 80 സെന്‍റിമീറ്ററാണ് ഷട്ടർ ഉയർത്തിയിരിക്കുന്നത്.

നേരത്തെ 40 സെന്‍റി മീറ്ററാ യിരുന്നു ഉയർത്തിയിരുന്നത്. കനത്ത ജലപ്രവാഹമാണ് ആറ്റിലേക്ക് പതിക്കുന്നത്. ഇവിടെ നല്ല മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വനത്തിലും കനത്ത മഴയാണ്. അതിനാൽ ഷട്ടറുകൾ അധികമായി ഉയർത്തേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്കൂറിൽ 20 സെന്‍റിമീറ്റർ വീതം വെള്ളം പൊങ്ങികൊണ്ടിരിക്കുകയാണ്.

വെള്ളം ആറ്റിലൂടെയും കനാലുകൾ വഴിയും ഇര ച്ചെത്തിയതോടെ പ്രദേശവാസി കൾ ഭീതിയിലാണ്. പലയിടത്തും കൃഷിഭൂമികളിൽ വെള്ളം നിറഞ്ഞു. അഞ്ചുചങ്ങല പ്രദേശത്ത് താമസിക്കുന്നവരുടെ വീടുകളിൽ വെള്ളംകയറി. മിക്കവരും അടുത്ത ബന്ധുക്കളുടെ വീടുകളിലേയ്ക്കു മാറിയിട്ടുണ്ട്. 84.400 മീറ്റർ ജലമാണ് ഇപ്പോഴുള്ളത്. പരമാവധി നിരപ്പ് 84.750 മീറ്ററാണ്.

ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ, മുല്ലയാർ തുടങ്ങിയ വലിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാർ തുടങ്ങിയ 20 ളം ചെറു നദികളിലും കനത്ത ജലപ്രവാഹമാണുള്ളത്.

ആറിന്‍റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അണക്കെട്ട് നിറഞ്ഞതോടെ കാ ച്ച്മെന്‍റ് ഏരിയായിൽ വെള്ളം കയറി. ഇവിടെ താമസിക്കുന്നവരുടെ വീടുകളിൽ അടുക്കള വരെ വെള്ളം കയറി. പലരും താമസം മാറ്റിയിട്ടുണ്ട്. ഇവിടുത്തെ കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

നെയ്യാറിന്‍റെ വിവിധയിടങ്ങൾ വെള്ളത്തിനടിയിലായി. നദിക്ക് ഇരുവശത്തുമുള്ള പുരയിടങ്ങളും വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കള്ളിക്കാട് മുതൽ പൂവാർ വരെ നീണ്ടു കിടക്കുന്ന നെയ്യാറിന്‍റെ ഇരുകരകളിലും വെള്ളം കയറിയതിനെ തുടർന്ന് വൻ കൃഷി നാശമാണ് സംഭവിച്ചത്. നെയ്യാറിന്‍റെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.