ഡിഎൻഎ ഫലവും കാത്ത് ജവാൻ ശാമുവലിന്‍റെ മൃതദേഹം
Saturday, June 29, 2024 6:32 AM IST
വിഴിഞ്ഞം: ഡിഎൻഎ ഫലവും കാത്ത് ജവാൻ പൂവാർ ചെക്കടികുളം വെട്ടി എസ്.ജെ ഭവനിൽ ശാമുവലിന്‍റെ മൃതദേഹം. പൂവാർ പോലീസിന്‍റെ മേൽനോട്ടത്തിൽ വ്യാഴാഴ്ച നടന്ന റീപോസ്റ്റ് മോർട്ടത്തിനുശേഷം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും.

കോടതിയുടെ അനുമതിയോടെ ഡിഎൻഎ പരിശോധനയ്ക്കുള്ള സാമ്പിൾ ഇന്നലെ തന്നെ ഫോറൻസിക് ലാബിൽ നൽകി. പ്രത്യേക പ്രാധാന്യം കണക്കിലെടുത്ത് ഫലം നേരത്തെ എത്തുമെന്നാണ് പോലീസ് കരുതുന്നത്. ഇക്കഴിഞ്ഞ26ന് തന്നെ മൃതദേഹം സംസ്കരിക്കാമെന്നു കരുതി കുഴിയെടുത്ത് മറ്റു സജ്ജീകരണങ്ങൾ വീട്ടുകാർ ഒരുക്കിയിരുന്നു.

മൃതദേഹം ജീർണിച്ചതുമായി ബന്ധപ്പെട്ട് സംസ്കാരം അനിശ്ചിതത്വത്തിലായെങ്കിലും കുഴിമൂടിയില്ല. എന്നാൽ ഇനിയൊരു ജവാന്‍റെ ഭൗതീക ശരീരത്തിനും ഇത്തരം ഒരനുഭവം ഉണ്ടാകരുതെന്നു കാണിച്ച് കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു ബന്ധുക്കൾ ഇന്ത്യൻ പ്രസിഡന്‍റുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതായും അറിയുന്നു.