എകെജി സെന്‍റർ ആക്രമണം: ഹർജി വീണ്ടും പരിഗണിക്കണമെന്നു ജില്ലാ കോടതി
Sunday, June 30, 2024 6:15 AM IST
തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ടു നൽകിയിരുന്ന സ്വകാര്യ ഹർജി തളളിയ കീഴ്കോടതി നടപടി ശരിയല്ലെന്നും ഹർജി വീണ്ടും പരിഗണിക്കണമെന്നും ജില്ലാ കോടതി.

ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിന്‍റെ നടപടികളെയാണ് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.പി. അനിൽകുമാർ തളളിയത്. 2022 ജൂണ്‍ 30 ന് രാത്രി 11.45 ന് എകെജി സെന്‍ററിനു നേരെയുണ്ടായ പടക്കമേറിൽ വൻസ്ഫോടനശബ്ദമാണു കേട്ടതെന്ന ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജന്‍റെയും മുൻ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയുടെയും പ്രസ്താവനകൾ കലാപ ആഹ്വാനം ആണെന്നും അതിനെതിരെ കേസ് എടുക്കണമെന്നുമുളള സ്വകാര്യ ഹർജിയാണ് മജിസ്ട്രേറ്റ് കോടതി തളളിയിരുന്നത്.

ഇതിനെതിരെയാണ് കണിയാപുരം സ്വദേശി നവാസ് ജില്ലാ കോടതിയെ സമീപിച്ചത്. ഹർജി വീണ്ടും പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നാണ് ജില്ലാ കോടതി നിർദേശം. സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാതെ ഹർജി തളളിയ നടപടി ശരിയല്ലെന്നുമാണു കോടതി നിരീക്ഷണം.

ഹർജി വീണ്ടും പരിഗണിക്കുന്പോൾ മജിസ്ട്രേറ്റിനു സ്വതന്ത്രമായ തീരുമാനം എടുക്കാമെന്നും ജില്ലാ കോടതി നിരീക്ഷണങ്ങൾ അതിനു തടസമല്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.