കനത്ത മഴ: മണ്ണിടിഞ്ഞും മരം മറിഞ്ഞുവീണും നാശനഷ്ടം
Friday, June 28, 2024 6:28 AM IST
നെടുമങ്ങാട്: കനത്ത മഴയെ തുടർന്ന് ആനാട് പഞ്ചായത്തിലെ കല്ലിയോട് വാർഡിലെ കൊല്ല ഷിജിൻ ഭവനിൽ ആർ. ബിജിയുടെ വീടിന്‍റെ അടുക്കളഭാഗം ഇടിഞ്ഞു. അടുക്കളയിൽ ഉണ്ടായിരുന്ന ഇവർ പുറത്തേക്ക് മാറിയതിനാൽ വൻ അപകടം ഒഴിവായി.

ഇവരുടെ വീട് എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. വീട്ടിൽ ചോർച്ചമൂലം ഓടിനു മുകളിലൂടെ ടാർപോളിൻ വിരിച്ചിരുന്നു. മൺകട്ടകൾ കൊണ്ട് നിർമിച്ചിരിക്കുന്ന വീട് കനത്ത മഴയെ തുടർന്ന് ഉണ്ടായ നനവുമൂലമാണ് തകർന്നത്.

വീടിന്‍റെ ബാക്കി ഭാഗവും ഏതുനിമിഷ വും നിലംപൊത്താവുന്ന അവസ്ഥയിൽ ആണ്. വീടിരിക്കുന്ന നാലര സെന്‍റ് സ്ഥലം മാത്രമാണ് ഇവർക്കുള്ളത്. ആനാട് പഞ്ചായത്തിൽ അപേക്ഷ നൽകി 15 വർഷമായിട്ടും ഇതു വരെയും വീട് ലഭിച്ചിട്ടില്ല. വീടിനായുള്ള പഞ്ചായത്ത് ലിസ്റ്റിൽ ഇവർ 326-ാം നമ്പർ ആണെന്നാണ് വിവരം. പ്ലസ്ടു കഴിഞ്ഞ മകൻ ഷിജിൻഷായുമൊത്താണ് ഇവരുടെ താമസം. തൊഴിലുറപ്പ് ജോലി ചെയ്തു കിട്ടുന്ന ശമ്പളമാണ് ഇവരുടെ പ്രധാന വരുമാനം.

വേളിയില്‍ മരം കടപുഴകി വീണു

വലിയതുറ: വേളി ടൂറിസ്റ്റ് വില്ലേജിനു മുന്നിലെ റോഡിനു സമീപത്തായി ഇലക്ട്രിക് ലൈനിനു മുകളിലൂടെ കടപുഴകി വീണ മരം ഫയര്‍ ഫോഴ്‌സ് അധികൃതരെത്തി മുറിച്ചു മാറ്റി. ഇന്നലെ രാവിലെ 9.45 ഓടെയായിരുന്നു സംഭ വം. ചാക്ക ഫയര്‍ഫോഴ്‌സില്‍ നിന്നെത്തിയ ഉദ്യോഗസ്ഥസം ഘം മരം മുറിച്ചുമാറ്റി.

വീടിനു മുകളിൽ കവുങ്ങ് വീണു

വലിയതുറ: ശക്തമായ മഴയില്‍ ഓടുമേഞ്ഞ വീടിനുമുകളിലൂടെ കവുങ്ങ് കടപുഴകി വീണു. ചാക്ക വാര്‍ഡില്‍ കരിക്കകം ആറ്റുവരമ്പില്‍ ലൈന്‍ രാധാ നിവാസില്‍ ബാലചന്ദ്രന്‍ നായരുടെ വീട്ടിനു മുകളിലൂടെയാണ് അയല്‍വാസിയുടെ കവുങ്ങ് കടപുഴകി വീണത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.

വീട്ടുകാര്‍ ചാക്ക ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി മരം മുറിച്ച് മാറ്റുകയായിരുന്നു. മരം വീണതിനെ തുടര്‍ന്ന് നിരവധി ഓടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

തോരാത്ത മഴയിൽ വീടുവീണു

ആലംകോട്: ഗുരുനാഗപ്പൻകാവ് മേലാറ്റിങ്ങൽ റോഡിനു സമീപം കനത്ത മഴയിൽ വീട് തകർന്നു. വിജയദാസിന്‍റെ മണ്ണന്തല വീടാണ് തകർന്നത്. കഴിഞ്ഞദിവസം രാത്രി ഒന്പതോടെയായിരുന്നു സംഭവം. വിജയദാസും ഭാര്യ രമ്യയും മകൾ ആവണിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വിജയദാസ് ഹൃദ്രോഹിയാണ്. ചികിത്സയിലും ആണ്. ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിതം പുലർത്തുന്നത്.