പ്ലാക്കാട് പബ്ലിക് ലൈബ്രറി ജമന്തി കൃഷിക്ക് തുടക്കമിട്ടു
Sunday, June 30, 2024 11:34 PM IST
ആദിച്ചനല്ലൂർ: ദി പ്ലാക്കാട് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ആദിച്ചനല്ലൂർ കൃഷിഭവന്‍റേയും പ്ലാക്കാട് കുടുംബശ്രീയുടെയും സഹകരണത്തോടെ ജമന്തി കൃഷിക്ക് തുടക്കമായി.

പ്ലാക്കാട് ഗുരു നാഗപ്പൻ കാവ് പൈങ്ങൽ ഭഗവതി ക്ഷേത്രത്തിലെ പുരയിടത്തിലാണ് കൃഷി ആരംഭിച്ചത്. ലൈബ്രറിയുടെ നേതൃത്വത്തിൽ മുമ്പ് നടന്ന പച്ചക്കറി കൃഷിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്ഥാപനമാണ് ദി പ്ലാക്കാട് പബ്ലിക് ലൈബ്രറി .

അതിന്‍റെ മാതൃക പിന്തുടർന്നാണ് ജമന്തി കൃഷി ആരംഭിക്കുവാൻ ലൈബ്രറിക്ക് പ്രചോദനമായത്. ഓണക്കാലത്ത് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തമാവുക എന്ന കേരള സർക്കാരിന്‍റെ ലക്ഷ്യം പൂർത്തീകരിക്കുന്ന പദ്ധതിയിൽ ലൈബ്രറിയും പങ്കാളിയാകുകയാണ്.

ലൈബ്രറി പ്രസിഡന്‍റ് എം. സുഭാഷ്, സെക്രട്ടറി എസ്. ജയൻ എന്നിവരുടെ നേതൃത്വത്തിൽ തൈ നടീൽ നടന്നു. ലൈബ്രറി ഭാരവാഹികൾ, സാമൂഹിക -സാംസ്കാരിക പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.