• Logo

Allied Publications

Europe
ചാലക്കുടി ചങ്ങാത്തം ശനി‌യാഴ്ച
Share
സ്റ്റോക്ക് ഓൺ ട്രെന്‍റ്: ചാലക്കുടിയുടെ ആരവങ്ങൾ ഉയർത്തികൊണ്ട് യുകെയിലെ ചാലക്കുടി ചങ്ങാത്തം വീണ്ടും ഒന്നിക്കുകയാണ് സ്റ്റോക്ക് ഓൺ ട്രെന്‍റിൽ. യുകെയിൽ സ്ഥിര താമസമാക്കിയവരും ജോലി ചെയ്യുന്നവരും പഠനത്തിനായി എത്തിയവരും ആയിട്ടുള്ള ചാലക്കുടിക്കാരുടെ കൂട്ടായ്മയാണ് ചാലക്കുടി ചങ്ങാത്തം.

ചാലക്കുടിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ചാലക്കുടിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിൽ നിന്നും യുകെയിൽ എത്തിച്ചേർന്നിട്ടുള്ള മലയാളികൾ സ്റ്റോക്ക് ഓൺ ട്രെന്‍റിലെ വൈറ്റ് മോർ വില്ലേജ് ഹാളിൽ "ആരവം 2024' എന്ന പേരിൽ ശനിയാഴ്ച (ജൂൺ 29) രാവിലെ 11 മുതൽ രാത്രി 10 വരെ ഒത്തുചേരുന്നു.

ചാലക്കുടി എന്ന നാടിനെ സ്നേഹിക്കുന്ന നാം ഓരോരുത്തരുടെയും ചാലക്കുടിയിലെ കലാലയ ജീവിതം, സൗഹൃദം, ജോലി, പ്രണയം, വിവാഹം തുടങ്ങിയ ഓർമകളെല്ലാം ഇവിടെ പങ്കുവ‌‌യ്ക്കാം.



കലാമത്സരങ്ങൾ, വിഭവസമൃദ്ധമായ നാടൻ സദ്യ, സാംസ്കാരിക സമ്മേളനം, സ്റ്റോക്ക് മ്യൂസിക് ഫൗണ്ടേഷൻ ഒരുക്കുന്ന മ്യൂസിക്കൽ നൈറ്റ്, ചാലക്കുടി ചങ്ങാത്തം കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്ന്, ഡിജെ എബി ജോസും സംഘവും ഒരുക്കുന്ന ഡിജെ ചെണ്ട ഫ്യൂഷൻ, വാട്ടർ ഡ്രംസ് തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്.

ഒരിക്കൽക്കൂടി എല്ലാ ചാലക്കുടി ചങ്ങാത്തം കൂട്ടുകാരെയും സ്നേഹപൂർവം ആരവം 2024 ലേക്ക് സ്വാഗതം ചെയ്യുന്നുതാ‌‌യി ആഘോഷ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്‍റ് സോജൻ കുര്യാക്കോസ്, സെക്രട്ടറി ആദർശ് ചന്ദ്രശേഖർ, ട്രഷറർ ജോയ് പാലത്തിങ്കൽ, പ്രോഗ്രാം കൺവീനർ ബാബു തോട്ടാപ്പിള്ളി എന്നിവർ അറിയിച്ചു.

മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിന്‍റെ ഓണാഘോഷം ഗംഭീരമായി.
മാഞ്ചസ്റ്റർ സിറ്റി: വിവിധ കലാപരിപാടികളും മത്സരങ്ങളുമായി മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിന്‍റെ ഫാമിലി ഓണാഘോഷം നട
ബെൽജിയം സമാധാനത്തിന്‍റെ പാലം: ഫ്രാൻസിസ് മാർപാപ്പ.
വത്തിക്കാൻ സിറ്റി: സമാധാനത്തിന്‍റെ പാലങ്ങൾ നിർമിക്കാൻ യൂറോപ്പിനു ബെൽജിയത്തെ വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ.
ജര്‍മനിയില്‍ മലങ്കരസഭയുടെ പുനരൈക്യ വാര്‍ഷികം ഇന്ന്.
ബെര്‍ലിന്‍: മലങ്കര കത്തോലിക്കാസഭയുടെ 94ാം പുനരൈക്യ വാര്‍ഷികം ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിക്കുന്ന
ഡോ. ഫാ. കുര്യൻ പുരമഠത്തിൽ പ്രവാസി അപ്പോസ്റ്റലെറ്റ് ഡയറക്‌ടർ.
ഡബ്ലിൻ: വിദേശ രാജ്യങ്ങളിലും കേരളത്തിനു പുറത്തുമുള്ള രൂപതാംഗങ്ങളെ ഒരുമിച്ചു കൂട്ടുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവ
മലയാളീസ് ഇന്‍ ട്രിയറിന്‍റെ ഓണാഘോഷം ഇന്ന്.
ട്രിയര്‍: കാറല്‍ മാര്‍ക്സിന്‍റെ ജന്മസ്ഥലമായ ജര്‍മനിയിലെ ട്രിയറിലെ മലയളി കൂട്ടായ്മയായ മലയാളീസ് ഇന്‍ ട്രിയറിന്‍റെ ഓണ