ഒരു നാടകം പിറക്കുന്ന സമയം
ഞാനും എൻ.എൻ. പിള്ളയും ഒന്നിച്ച് ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 1978 ഓഗസ്റ്റിലാണ്. മാവേലിക്കര ബാലജനസഖ്യത്തിന്‍റെ സംസ്ഥാന സാഹിത്യ ശില്പശാല നടക്കുന്നു. മൂന്നു ദിവസത്തെ പരിപാടികൾ. ക്യാന്പിന്‍റെ ഡയറക്ടർ പ്രസിദ്ധ നോവലിസ്റ്റും മാവേലിക്കര സ്വദേശിയുമായ പാറപ്പുറത്ത്.

നോവൽ, നാടകം, കവിത, പത്രപ്രവർത്തനം, സിനിയും സാഹിത്യവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് സ്റ്റഡി ക്ലാസുകൾ. പ്രസിദ്ധരും പ്രഗത്ഭരുമാണ് ഓരോ വിഷയവും കൈകാര്യം ചെയ്യുന്നത്. നാടകത്തെക്കുറിച്ചു സംസാരിക്കാൻ നിയുക്തരായവർ പൊൻകുന്നം വർക്കി, പ്രഫ. ജി. ശങ്കരപ്പിള്ള, എൻ.എൻ. പിള്ള, പി.ആർ. ചന്ദ്രൻ പിന്നെ ഞാനും.

എൻ.എൻ. പിള്ളയുടെ ചിരി

ശങ്കരപ്പിള്ള നാടകത്തെക്കുറിച്ച് താത്വികമായി കുറെ കാര്യങ്ങൾ വിവരിച്ചു. നാടക ധർമങ്ങളെയും സിദ്ധാന്തങ്ങളെയും വിശദീകരിച്ചു. അധ്യാപകന്‍റെ പ്രൗഢിയോടെതന്നെ. ക്ലാസു കഴിഞ്ഞയുടൻ അദ്ദേഹം പോയി. അടുത്തത് എൻ.എൻ. പിള്ളയാണ്. ചുരുങ്ങിയ നിമിഷങ്ങൾക്കകം ക്യാന്പംഗങ്ങളെയും മറ്റു സദസ്യരെയും അദ്ദേഹം കൈയിലെടുത്തു.

ഉജ്വലമായിരുന്നു ആ ക്ലാസ്. നാടകം എന്ത്, എന്തിന് എന്നതിനെ ഊന്നിയായിരുന്നു പ്രഭാഷണം. നാടകത്തിന്‍റെ വ്യത്യസ്തതലങ്ങളെ ഉദാഹരണ സഹിതം അദ്ദേഹം വിവരിച്ചു. ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഭാവഹാദികളോടെയുള്ള അദ്ദേഹത്തിന്‍റെ വിവരണം സദസിലുള്ളവരെ രസിപ്പിച്ചു. ആകാംക്ഷയും ഉത്കണ്ഠയും ജനിപ്പിക്കുന്ന, നർമരസം തുളുന്പുന്ന സംസാര ശൈലിയിലൂടെ അവരെ ചിരിപ്പിച്ചു, ചിന്തിപ്പിച്ചു. പലപ്പോഴും പൊട്ടിച്ചിരിപ്പിച്ചു.

സത്യത്തിൽ ആ ക്ലാസ് അപൂർവമായ ഒരനുഭവമായിരുന്നു.അടുത്ത ഊഴം എന്‍റേതായിരുന്നു. എൻ.എൻ. പിള്ള നാടകം എന്ത് എന്തിന് എന്നതിനെ ആസ്പദമാക്കിയാണ് സംസാരിച്ചതെങ്കിൽ, ഞാൻ നാടകം എങ്ങനെ ഏതുവിധം എന്നതിനെക്കുറിച്ചാണ് പറഞ്ഞത്. നാടകരചനയിൽ താത്പര്യമുള്ള ക്യാന്പംഗങ്ങൾക്കു കൂടുതൽ ഉപകരിക്കുംവിധം എന്‍റെ ക്ലാസ് ഞാൻ പാകപ്പെടുത്തി.

ഒരു നാടകം എഴുതാനുള്ള പ്രചോദനം എന്ത്, ആശയം എവിടെനിന്നു ലഭിക്കുന്നു, അതിൽനിന്ന് എങ്ങനെ കഥാബീജം കണ്ടെടുക്കുന്നു, അതെങ്ങനെ തെരഞ്ഞെടുക്കുന്നു, മുഹൂർത്തങ്ങൾ എപ്രകാരം സൃഷ്ടിക്കുന്നു എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ സ്വന്തം അനുഭവത്തിലൂടെ വിവരിച്ചുകൊടുത്തു.

എൻ.എൻ. പിള്ള തന്‍റെ രസകരമായ ശൈലിയിലൂടെ സദസ്യരെ പൊട്ടിച്ചിരിയുടെ മേഖലയിലേക്കു നയിച്ചെങ്കിൽ എന്‍റെ ഒരു കൊച്ചനുഭവം എങ്ങനെ വികാരതീവ്രമായ നാടകമാക്കി വളർത്തിയെടുത്തെന്നു വിവരിച്ചുകൊണ്ട് അവരെ ശോകമുദ്രിതമായ നിമിഷങ്ങളിലേക്കു നയിച്ചു. മൂകതകൊണ്ടും മ്ലാനമുഖങ്ങൾകൊണ്ടും അവരത് ആസ്വദിച്ചു. ഏതു നാടകത്തിനും ജീവിതത്തിന്‍റെ ഗന്ധമുണ്ടാകണമെന്നും കഥാപാത്രങ്ങൾക്കു ജീവനുണ്ടാകണമെന്നും ഞാൻ അടിവരയിട്ട് പറഞ്ഞു.

ആ റോസപ്പൂ

കുട്ടികളുടെ മുന്പിൽ വിവരിച്ച ആ അനുഭവം ഇങ്ങനെയാണ്. വർഷങ്ങൾക്ക് മുന്പ് എന്‍റെ ഇടവക ദേവാലയമായ തൃശൂർ ലൂർദ് കത്തീഡ്രലിൽ ഒരവധി ദിവസം പകൽ 11ന് മുട്ടുകുത്തി ഞാൻ പ്രാർഥിക്കുകയായിരുന്നു. വിജനമായ ദേവാലയം. അല്പം കഴിഞ്ഞപ്പോൾ ഏഴെട്ട് വയസുള്ള ഒരു പയ്യൻ പ്രധാന കവാടത്തിലൂടെ പള്ളിയിലേക്കു കടന്നുവരുന്നു.

ഞാനൊരു മൂലയിലായതിനാൽ എന്നെ അവൻ കാണുന്നില്ല. അവിടെ പരിശുദ്ധ മാതാവിന്‍റെ തിരുസ്വരൂപത്തിനു മുന്നിൽ അതിമനോഹരമായ ഒരു റോസാപ്പൂ ഇരിക്കുന്നത് ‍അവൻ കണ്ടു. ആരോ കാഴ്ചവച്ച പൂവ്. അവൻ കൗതുകപൂർവം ആ പൂവെടുത്തു നോക്കി മണത്തു. പിന്നെ ചുറ്റും നോക്കിയിട്ട് ആ പൂവുമായി സ്ഥലംവിട്ടു.അതോടെ എന്‍റെ പ്രാർഥന മുറിഞ്ഞു. ശബ്ദമുയർത്തി എടാ! എന്നു ഞാൻ വിളിച്ചാൽ ഒരുപക്ഷെ ആ പൂവ് ഉപേക്ഷിച്ചിട്ട് അവനോടിപ്പോകും.

ഒരു വാർഷികപ്പതിപ്പിന് ഏകാങ്കം ആവശ്യപ്പെട്ടിട്ട് ആശയം ലഭിക്കാതെ നിൽക്കുന്ന സന്ദർഭമായിരുന്നു അത്. ആ സംഭവം ഒരു നാടകമാക്കിയാലോ എന്ന ചിന്തവന്നു. ആശയത്തിനു കനംപോരെന്നു തോന്നി. അപ്പോൾത്തന്നെ വീണ്ടും ചിന്തിച്ചു. മണിക്കൂറുകൾ കടന്നുപോയി. ഒരു ഏകാങ്കത്തിനുള്ള ഇതിവൃത്ത രൂപം മെനഞ്ഞെടുത്തു. ഒരാഴ്ചയ്ക്കുള്ളിൽ എഴുതി.

കഥ മാറുന്നു

സമയവും സാഹചര്യവുമൊക്കെ മുന്പത്തേതുതന്നെ. വിജനമായ ദേവാലയത്തിലേക്ക് ഒരു യുവാവ് കടന്നുവരുന്നു. മാതാവിന്‍റെ മുന്പിൽ ഭക്തിനിർഭരനെപ്പോലെ മുട്ടുകുത്തി. തുടർന്നു മടിക്കുത്തിലെ പൊതിയിൽനിന്നു കത്തിയും സ്ക്രൂ ഡ്രൈവറുമെടുത്തു നേർച്ചപ്പെട്ടി കുത്തിത്തുറക്കുന്നു. ഉൾഭയത്തോടെ ചുറ്റും നോക്കിയിട്ടു അതിൽനിന്നു നോട്ടുകളും നാണയങ്ങളും വാരിവാരിയെടുക്കുന്നു.

ഇതു കണ്ടുകൊണ്ടു അൾത്താരയുടെ പിറകിൽനിന്നു കപ്യാർ പൈലി കടന്നുവരുന്നു. അയാൾ അവന്‍റെ ചെകിട്ടത്തടിച്ചു. അടി കിട്ടിയപ്പോൾ ആന്‍റണിയെന്ന ആ യുവാവ് അപ്പാ എന്നു വിളിച്ചു. സത്യസന്ധനായ കപ്യാർ പൈലിയുടെ മകനാണ് നേർച്ചപ്പെട്ടി കുത്തിത്തുറന്നത്. ഇതുകണ്ടുവന്ന പളളിയിലെ കൈക്കാരൻ വികാരിയച്ചനെ വിളിച്ചുകൊണ്ടുവന്നു.ഉദ്വേഗപൂർണവും സംഘർഷഭരിതവുമായ നിമിഷങ്ങൾ. താനാണിതു ചെയ്തതെന്നും തന്നെ പിരിച്ചുവിട്ടേക്കൂ എന്നും ശുദ്ധനായ കപ്യാരുടെ അഭ്യർഥന. വിശ്വസിക്കാനാവാതെ നിൽക്കുന്ന വികാരി.

അച്ചോ ഞാനാണ് നേർച്ചപ്പെട്ടി കുത്തിത്തുറന്നത് എന്ന ആന്‍റണിയുടെ ഏറ്റുപറച്ചിൽ. പോലീസിനോട് വരാൻ പറഞ്ഞിട്ടുണ്ടെന്നു കൈക്കാരൻ വന്നു വികാരിയോടു പറയുന്നു. പള്ളിപ്പറന്പിൽ പോലീസ് വരേണ്ട കാര്യമില്ലെന്നു വികാരിയുടെ ഉറച്ച നിലപാട്. ഇടഞ്ഞു കുപിതനായി ഇറങ്ങിപ്പോകുന്ന കൈക്കാരൻ. മകൻ മോഷ്ടിച്ച പണം എത്രയുണ്ടെന്നു എണ്ണി തിട്ടപ്പെടുത്താൻ കപ്യാരോട് ആവശ്യപ്പെടുന്ന വികാരി.

ആ നിർബന്ധത്തിനു വഴങ്ങി നിറമിഴികളോടെ കപ്യാർ നീങ്ങിയപ്പോൾ, തെല്ലും കൂസാതെ നിൽക്കുന്ന ആന്‍റണിയെ വികാരി വിളിച്ചു. തൊഴിൽരഹിതനായ ആന്‍റണിയോടു കാര്യങ്ങൾ വിശദമായി ചോദിച്ചു.

ഒരു കള്ളൻ ജനിക്കാതിരിക്കാൻ

വികാരി: (ശാന്തസ്വരത്തിൽ) ആന്‍റണീ! നീ ഈ ചെയ്തത് വലിയ തെറ്റാണെന്നു തോന്നുന്നില്ലേ? ആന്‍റണി: (ഒരു പൊട്ടിത്തെറിപോലെ ആവേശപൂർവം) ഇല്ല.. കാണുന്നില്ല.. ഒന്നും കാണുന്നില്ല. കാണുന്നുണ്ടെങ്കിൽതന്നെ ഞങ്ങളുടെ വിഷമങ്ങൾ കാണുന്നില്ല, ബുദ്ധിമുട്ടുകൾ കാണുന്നില്ല. ഒന്നും കാണുന്നില്ല.
വികാരി: ശാന്തനായി സംസാരിക്കൂ. (പിന്നെ വികാരിയച്ചൻ വീണ്ടും വീണ്ടും നിർബന്ധിച്ചു ചോദിച്ചപ്പോൾ ആന്‍റണി മനസു തുറന്നു, മുഖഭാവം മാറി.)

ആന്‍റണി: അച്ചാ, അച്ചനറിയാമല്ലോ എന്‍റെ സഹോദരി ഒരു കാൻസർ പേഷ്യന്‍റാണ്. രണ്ടു മാസത്തിനുള്ളിൽ അവൾ മരിച്ചുപോകുമെന്നു ഡോക്ടർ വിധിയെഴുതിയിരിക്കുകയാണ്. ഇത് അവളെ അറിയിച്ചിട്ടില്ല. (കണ്ഠമിടറി) ചേട്ടനു ജോലി കിട്ടുന്പോൾ എനിക്കൊരു സാരി വാങ്ങിത്തരണമെന്ന് അവൾ ആശയോടെ ആവശ്യപ്പെട്ടു.

രണ്ടു മാസത്തിനകം ഒരു ജോലി കിട്ടിയിട്ട് അതു നിറവേറ്റാൻ സാധിക്കില്ലെന്ന് വന്നപ്പോൾ... (വികാരാധീനനായി). ജീവിതത്തിൽ ആദ്യമായും അവസാനമായും മരിച്ചുകൊണ്ടിരിക്കുന്ന എന്‍റെ അനിയത്തിക്കുവേണ്ടി... (വിതുന്പുന്നു.). മാപ്പ്... മാപ്പ്...!ഇതുകേട്ടപ്പോൾ വികാരഭരിതനായ വികാരിയച്ചൻ ആന്‍റണിയെ കെട്ടിപ്പുണർന്നു.

ഇതിനകം എണ്ണിക്കഴിഞ്ഞ പണവുമായി വന്ന പൈലി ആ പണം അച്ചന്‍റെ മേശപ്പുറത്തു വച്ചു. ഉച്ചമണിയടിക്കാൻ അച്ചൻ നിർബന്ധിച്ച് പൈലിയെ വിട്ടു.
പിന്നെ വികാരിയച്ചൻ ആ പണം അങ്ങനെതന്നെ ആന്‍റണിക്കു നീട്ടി. കരയുന്ന കണ്ണുകളോടെ ""വേണ്ട അച്ചോ... വേണ്ട'' എന്നു പറഞ്ഞെങ്കിലും അച്ചൻ അവന്‍റെ കൈയിൽ പണം വച്ചുകൊടുത്തു. അതുമായി ആന്‍റണി ഇറങ്ങിപ്പോയി.

പിന്നെ വന്നത് ഇതിനെല്ലാം സാക്ഷ്യംവഹിച്ച കൈക്കാരൻ. അച്ചനും അയാളും തമ്മിൽ തർക്കിച്ചു. ഒടുവിൽ അച്ചന്‍ പറഞ്ഞു: ""നിങ്ങൾ ആഗ്രഹിച്ചതുപോലെ അവനെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയി ലോക്കപ്പിലിട്ട് മർദിച്ച്, കേസ് ചാർജ് ചെയ്തു ജയിൽശിക്ഷയും കഴിഞ്ഞു തിരിച്ചുവരുന്പോൾ സമൂഹത്തിൽ ഒരു പുതിയ കള്ളൻ ജനിക്കും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ആ പണം ഞാനവനു കൊടുത്തത്. വേണ്ടിവന്നാൽ ആ പണം ഞാൻ എന്‍റെ കൈയിൽനിന്നു വഹിക്കും.''

ഏകാങ്കം ഇവിടെ പൂർണമാകുന്നു. ""പള്ളിപ്പണം'' എന്നാണതിന്‍റെ പേര്. ഇതിലൂടെ ഒരു സന്ദേശവും സമൂഹത്തിനു നൽകി. ഇത് എഴുതാൻ എനിക്കു പ്രചോദനം തന്നത് റോസാപ്പൂവ് മോഷ്ടിച്ച ആ ബാലൻ. ഇതു ഞാൻ വിവരിച്ചപ്പോൾ ക്യാന്പംഗങ്ങളുടെ മനസിലും വികാരനിർഭരമായ ഒരു നാടകം നടക്കുകയായിരുന്നു. അവരുടെ മുഖഭാവങ്ങൾ അതു വിളിച്ചുപറഞ്ഞു.

സി.എൽ.ജോസ്