ഉയർന്ന വിലക്കയറ്റം ട്രംപ് ഭരണകൂടത്തിന് വിനയാകുമോ ?
Monday, September 29, 2025 3:32 PM IST
ഏബ്രഹാം തോമസ്
വാഷിംഗ്ടൺ: യുഎസിൽ വളരെ ഉയർന്ന വിലക്കയറ്റം പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ രാഷ്‌ട്രീയമായി ബാധിക്കുമെന്ന് നിരീക്ഷകരുടെ വിലയിരുത്തൽ. പ്രത്യേകിച്ചു ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പ്രസിഡന്‍റിന് മേൽ സമ്മർദം വർധിക്കുകയാണ്.

വിലക്കയറ്റം പ്രധാന പ്രശ്നമായി ഉയർത്തി റിപ്പബ്ലിക്കൻ പാർട്ടിക്കെതിരേയും പ്രസിഡന്‍റിനെതിരേയും പ്രചാരണം ശക്‌തിപ്പെടുത്താനാണ് ഡെമോക്രറ്റിക് പാർട്ടിയുടെ തന്ത്രം. വളരെ നേരിയ ഭൂരിപക്ഷമാണ് പ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്.

വീണ്ടും മത്സരിക്കുകയില്ലെന്ന പ്രഖ്യാപനങ്ങളുമായി ഇതിനകം ചില അംഗങ്ങൾ രംഗത്തുണ്ട്. ഈ സീറ്റുകളിലെ സിറ്റിംഗ് അംഗങ്ങൾ മാറി നിന്നാൽ പകരം തീരുമാനിക്കുന്ന സ്ഥാനാർഥികൾക്ക് പിന്തുണ നേടാൻ പ്രയാസമായ സാഹചര്യം ചില സീറ്റുകളിലെങ്കിലും ഉണ്ട്.

അങ്ങനെ വരുമ്പോൾ ഇപ്പോഴുള്ള കേവല ഭൂരിപക്ഷം ഇല്ലാതാകാനോ കുറയാനോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. 1970കൾക്ക് ശേഷം ഏറ്റവും കൂടുതൽ വിലക്കയറ്റം സംഭവിച്ചത് പ്രസിഡന്‍റ് ജോ ബൈഡന്റെ കാലത്താണ്.

വോട്ടർമാരുടെ തൃപ്തിയില്ലായ്‌മയാണ് ട്രംപിന് വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ നിഷ്പ്രയാസം തോല്പിക്കുവാൻ കഴിഞ്ഞതെന്ന് ചില നിരീക്ഷകർ കരുതുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിലക്കയറ്റം ട്രംപിന് ഫലവത്തായി ഉപയോഗിക്കുവാൻ കഴിഞ്ഞെങ്കിൽ അതെ പ്രചാരണായുധം ട്രംപിനെതിരേ ഇപ്രാവശ്യം ശക്തമായി ഡെമോക്രറ്റുകൾ ഉപയോഗിക്കുവാൻ സാധ്യതയുണ്ട്.

കഴിഞ്ഞ കുറെ മാസങ്ങളായി വിലക്കയറ്റം ശക്തമായി വർധിച്ചു വരികയാണ്. ഈ വർഷത്തിന്‍റെ നാലിൽ മൂന്നു ഭാഗം കഴിയുമ്പോഴും ട്രംപിന് ഫലപ്രദമായി എന്തെങ്കിലും നടപടികൾ സ്വീകരിക്കുവാനോ നടപ്പാക്കുവാനോ കഴിഞ്ഞിട്ടില്ല എന്ന് വിമർശകർ പറയുന്നു.

വിലക്കയറ്റം ഉണ്ടാകുന്ന സാധനങ്ങൾ മിക്കവാറും എല്ലാ കുടുംബങ്ങൾക്കും ദിവസേന ആവശ്യമുള്ളവയാണ്. എലെക്ട്രിസിറ്റി ചാർജുകൾ കഴിഞ്ഞ വർഷത്തേക്കാൾ 6.2 ശതമാനം കൂടുതലായി. ഉപയോഗിച്ച കാറുകളുടെ വിലയും ആറ് ശതമാനം ഉയർന്നു. ഗ്രോസറി സാധനങ്ങളുടെ വില കൂടിക്കൊണ്ടേ ഇരിക്കുന്നു.

ഇറച്ചിയുടെ വില 7.3 ശതമാനം ഉയർന്നപ്പോൾ നല്ല ഇറച്ചി കഷണങ്ങളുടെ(സ്റ്റേക്കിന്‍റെ) വില 16.6 ശതമാനം കൂടി. കോഴി ഇറച്ചിയുടെ വില 2.8 ശതമാനം ഉയർന്നു. റസ്റ്ററന്‍റുകളിലെ ഭക്ഷണ സാധനങ്ങളുടെ വില കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 30 ശതമാനം ഉയർന്നു.


ഈ വർഷം മാത്രം നാല് ശതമാനം ഉയർന്നതായാണ് കണക്ക്. ഉയർന്നു നിന്നിരുന്ന ഗ്യാസിന്‍റെ വില 6.6 ശതമാനം കുറഞ്ഞു. മുട്ടയുടെ വിലയും ഉയർന്നു നിന്നതു അല്പം താഴേക്ക് വന്നു.

അമേരിക്കക്കാർ പൊതുവെ ട്രംപ് വിലക്കയറ്റവും സമ്പത്തികാവസ്ഥയും കൈകാര്യം ചെയ്യുന്ന രീതിയിൽ അസംതൃപ്തരാണെന്നു ചില സർവേകൾ പറഞ്ഞു. വിലക്കയറ്റം ഓഗസ്റ്റ് മാസം അവസാനിക്കുമ്പോൾ 2.9 ശതമാനമായിരുന്നു എന്ന് സിപിഐ (കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ) പറഞ്ഞു.

ട്രംപ് ഭരണ കൂടത്തിൽ ഏറ്റവും കുറവ് ജനപ്രീതിയുള്ളതു ആർഎഫ്കെ ജൂണിയറിനാണെന്നു സർവേ ഫലം. യുഎസ് ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂണിയർ വീണ്ടും വിവാദത്തിലാണ്.

അദ്ദേഹത്തിനെതിരേ വീണ്ടും ഒരു ഇംപീച്ച്മെന്‍റ് ശ്രമം നടക്കുന്നു. ഇതിനു പുറമെ ട്രംപ് ഭരണകൂടത്തിൽ കെന്നഡി ജൂണിയറിനാണ് ഏറ്റവും കുറവ് ജനപ്രീതിയുള്ളത് എന്ന് പുതിയ അഭിപ്രായ സർവേ പറഞ്ഞു.

പുതിയ ക്വിന്നിപ്പിയ്ക് യൂണിവേഴ്സിറ്റി പഠനത്തിൽ ആർഎഫ്കെ ജൂണിയറിന്‍റെ വിവാദ നയങ്ങൾ 1276 വിദ്യാർഥികളിൽ 54 ശതമാനവും എതിർത്തു. 57 ശതമാനം അദ്ദേഹത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞു.

ആർഎഫ്കെ ജൂണിയറിന്‍റെ നയങ്ങൾ രാഷ്ട്രീയത്തിൽ ജനങ്ങൾക്ക് എങ്ങനെ ദോഷകരമാകും എന്നതാണ് പ്രധാനം. ഇവിടെയും അദ്ദേഹം പരാജയപ്പെട്ടതായാണ് പൊതുവെ വിലയിരുത്തുന്നത്. കെന്നഡി ജൂണിയറിന്‍റെ സ്റ്റാഫ്, അദ്ദേഹം സ്വയം നിയമിച്ചവർ ഉൾപ്പടെ, അദ്ദേഹത്തിൽ വിശ്വാസമില്ലായ്മ രേഖപെടുത്തുന്നു എന്നാണ് റിപ്പോർട്ട്.

അദ്ദേഹം രാജി വയ്ക്കണമെന്ന് പറയുന്നവരിൽ ട്രംപ് നിയമിച്ചവരും ഉൾപ്പെടുന്നു എന്ന് റിപ്പോർട്ട് തുടർന്ന് പറഞ്ഞു. അദ്ദേഹം നടത്തുന്ന പത്രസമ്മേളനങ്ങളിൽ നൽകുന്ന വിവരങ്ങളിൽ തങ്ങൾക്കു വിശ്വാസമില്ലെന്ന് ഒരു വിഭാഗം റിപ്പോർട്ടർമാർ പറഞ്ഞു.

ട്രംപിന്‍റെ ക്യാബിനറ്റിൽ ചേരുന്നതിനു മുൻപ്, കെന്നഡി ജൂണിയർ ആന്‍റി വാക്‌സിൻ തീയറിയുടെ വക്താവായിരുന്നു. ട്രംപ് ഭരണത്തിനൊപ്പം ചേർന്ന് കഴിഞ്ഞതിനു ശേഷം കുത്തിവയ്പുകളെ അനുകൂലിച്ചു അദ്ദേഹം നടത്തിയ മലക്കം മറിച്ചിൽ അനുയായികൾക്ക് പോലും ഉൾകൊള്ളാൻ പ്രയാസമായിരുന്നു.
">