അശുദ്ധിയെ ചാരമാക്കി വിശുദ്ധിയിൽ വളരണം: റവ. രജീവ് സുകു ജേക്കബ്
Friday, March 7, 2025 6:50 AM IST
പി.പി. ചെറിയാൻ
മെസ്ക്വിറ്റ് (ഡാളസ്): മനുഷ്യ ഹൃദയത്തിൽ അന്തർലീനമായിരിക്കുന്ന കോപം, ക്രോധം, ഈർഷ്യ, വിദ്വേഷം, പക, പിണക്കം തുടങ്ങിയ അശുദ്ധ ചിന്തകളെ അഗ്നിശുദ്ധി ചെയ്ത് ചാരമാക്കി നീക്കിക്കളഞ്ഞ് സ്നേഹം, ഐക്യം, സമർപ്പണം, സമാധാനം എന്നീ സദ്ഗുണങ്ങൾ തിങ്ങി നിറയുന്ന ഹൃദയത്തിന്‍റെ ഉടമകളായി, വിശുദ്ധിയിൽ വളരുന്നവരായി തീരണമെന്ന് ഡാളസ് സിഎസ്ഐ കോൺഗ്രിഗേഷൻ വികാരി റവ. രജീവ് സുകു ജേക്കബ് ഉദ്ബോധിപ്പിച്ചു.

"അഹം’ എന്ന ഭാവത്തിൽ നിന്നും ഉരുത്തിരിയുന്ന നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുക എന്നതല്ല നമ്മിൽ രൂപാന്തരം വരുത്തുകയെന്നതായിരിക്കണം ഈ നോമ്പുകൊണ്ട് സ്വായത്തമാക്കേണ്ടത്. സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ അൻപതു നോമ്പിലെ ആരംഭദിവസത്തിൽ അനുരഞ്ജന ശുശ്രൂഷയോടനുബന്ധിച്ച് സന്ധ്യാപ്രാർഥനയിൽ ദൈവവചന ശുശ്രൂഷ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്തു ഭൂമിയിലായിരിക്കുമ്പോൾ ദേവാലയത്തിൽ പതിവായി കടന്നുവന്നിരുന്നു, മറ്റുള്ളവരെ ഉപദേശിക്കുന്നു, മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നു എന്നീ മൂന്ന് ശീലങ്ങൾ കർത്താവിനുണ്ടായിരുന്നു.


ഈ മൂന്ന് ശീലങ്ങളും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോൾ ഈ നോമ്പുകാലഘട്ടം അർത്ഥവത്തായിത്തീരും. മറ്റുള്ളവരെ ഉപദേശിക്കുന്നതിനും പതിവുപോലെ കർത്താവ് സമയം ചെലവഴിച്ചിരുന്നു. താൻ എന്തെല്ലാം ഉപദേശിച്ചിരുന്നുവോ അതെല്ലാം ജീവിതത്തിലൂടെ തെളിയിക്കാൻ കഴിഞ്ഞുവെന്നത് നമുക്കൊരു മാതൃകയാണ്.

ദൈവവചനം വായിച്ച് പഠിച്ച് മനസിലാക്കി നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിയതിനുശേഷമായിരിക്കണം മറ്റുള്ളവരെ ഉപദേശിക്കേണ്ടതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. സന്ധ്യാ പ്രാർഥനയ്ക്ക് ഇടവക വികാരി റവ. ഷൈജു സി. ജോയ്, തോമസ് ജോർജ് (ടോയ്), അലക്സാണ്ടർ ഫിലിപ്പ്, ട്രസ്റ്റി ജോൺ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.