ഗീതാമണ്ഡലം ഓണാഘോഷം ഗംഭീരമായി
Monday, October 7, 2024 3:08 PM IST
രഞ്ജിത് ചന്ദ്രശേഖർ
ഷിക്കാഗോ: കേരളത്തനിമയുടെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ഷിക്കാഗോ ഗീതാമണ്ഡലം 46-ാമത് ഓണാഘോഷം വിപുലമായി ആഘോഷിച്ചു. നന്മയുടെയും സമൃദ്ധിയുടെയും മാനവികതയുടെയും ധർമത്തിന്‍റെയും സ്‌നേഹത്തിന്‍റെയും നിറവില്‍ ഈ വർഷവും ഗീതാമണ്ഡലത്തോടൊപ്പം ഷിക്കാഗോ മലയാളി സമൂഹം അതിവിപുലമായി ഓണം ആഘോഷിച്ചു.

ഓണാഘോഷ ഉത്സവം ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ രാവിലെ കൃത്യം 9.30ന് വിശേഷാൽ പൂജകളോടെ ആരംഭിച്ചു. തുടർന്ന് നടന്ന ആർപ്പുവിളികളും നാരായണമന്ത്ര ധ്വനികളാൽ ധന്യമായ ശുഭമുഹൂർത്തത്തിൽ ഷിക്കാഗോ കലാക്ഷേത്ര കലാകാരൻമാരുടെ നേതൃത്വത്തിൽ നടന്ന വാദ്യഘോഷവും തലപൊലികളുടെയും അകമ്പടിയോടെ, തൃക്കാക്കരയപ്പനെ ഗീതാമണ്ഡലം തറവാട്ടിലേക്ക് ആനയിച്ചു കൊണ്ടുവന്നു.



അതിനുശേഷം തറവാട്ട് ക്ഷേത്രാങ്കണത്തിൽ വാമനമൂർത്തിക്ക് വിശേഷാൽ പൂജയും വാമനാവതാര പാരായണവും അഷ്ടോത്തര അർച്ചനയും നൈവേദ്യ സമർപ്പണവും പുഷ്‌പാഭിഷേകവും നടത്തി. തുടർന്ന് ഗീതാമണ്ഡലം മുൻ അധ്യക്ഷൻ ജയചന്ദ്രന്‍റെ സ്മരണാർഥം സംഘടിപ്പിച്ച "ഒരു കർമ്മയോഗിയുടെ ജീവിതത്തിലൂടെ' എന്ന പരിപാടി അമേരിക്കൻ ഹൈന്ദവ സംഘടനയുടെ നാഷണൽ പ്രസിഡന്‍റ് ശ്യാംശങ്കർ ഉദ്ഘാടനം ചെയ്തു.

തദവസരത്തിൽ ഗീതാമണ്ഡലം തറവാട് ക്ഷേത്ര അങ്കണത്തിൽ ജയചന്ദ്രന്‍റെ പൂർണകായ ചിത്രം രവി നായർ അനാച്ഛാദനം ചെയ്തു. അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിൽ ജ്വലിച്ചുനിന്ന സൂര്യതേജസായിരുന്നു ജയചന്ദ്രൻ എന്നും സ്ഥാനമാനങ്ങളോ അംഗീകാരങ്ങളോ കാംക്ഷിക്കാതെ, തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്തങ്ങളെ വളരെ സത്യസന്ധമായും വിജയകരമായും നിർവഹിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു ജയചന്ദ്രൻ എന്നും ശ്യാംശങ്കർ തന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.




തുടർന്ന് ഡോ. നിഷാ ചന്ദ്രന്‍റെ നേതൃത്വത്തിൽ ഒരുക്കിയ മെഗാതിരുവാതിരയും ഷിക്കാഗോയിലെ പ്രമുഖ കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഷിക്കാഗോ കലാക്ഷേത്ര അവതരിപ്പിച്ച ചെണ്ടമേളവും ഷിക്കാഗോ മലയാളി സമൂഹത്തിന്‍റെ ഓർമയിൽ സൂക്ഷിക്കുവാനുള്ള മധുരതരമായ ഓർമയായി മാറ്റുവാൻ കഴിഞ്ഞു.

തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച തിരുവോണ ചോദ്യോത്തര മത്സരവും കളികളും കുട്ടികളുടെ മത്സരിച്ചുള്ള ഊഞ്ഞാൽ ആട്ടവും ഗൃഹാതുരത്വം നിറഞ്ഞ മലയാളിയുടെ കുട്ടിക്കാലത്തേക്കുള്ള മടക്കയാത്രയായിരുന്നു. തുടർന്ന് ഷഡ് രസ പ്രധാനമായ സ്വാദിഷ്ടമായ ഓണസദ്യയാണ് ഈ വർഷം കുടുംബാംഗങ്ങൾക്കായി സ്നേഹപൂർവം വിളമ്പിയത്.



ഈ വർഷത്തെ ഓണാഘോഷം ഇത്രയും മനോഹരവും ഹൃദ്യവുമാക്കുവാൻ കഴിഞ്ഞത് കുടുബാംഗങ്ങളുടെ കൂട്ടായ പ്രവർത്തനം ഒന്ന് കൊണ്ട് മാത്രമാണ് എന്നും ഓണാഘോഷ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും ഗീതാമണ്ഡലം ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാ കുടുബാംഗങ്ങൾക്കും ബൈജു മേനോൻ നന്ദി പ്രകാശിപ്പിച്ചു.