എൻയുഎംസി ഡയറക്ടർ ബോർഡ് അംഗമായി സ്തുത്യർഹമായ സേവനം പൂർത്തിയാക്കി അജിത് കൊച്ചൂസ്
Friday, June 21, 2024 5:41 AM IST
മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: ലോംഗ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ പ്രവർത്തിക്കുന്ന നാസ്സോ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍ററിൽ (എൻയുഎംസി) കഴിഞ്ഞ മൂന്നു വർഷം സ്തുത്യർഹ സേവനം കാഴ്ചവച്ച ഡയറക്ടർ ബോർഡ് അംഗം അജിത് എബ്രഹാം എന്ന അജിത് കൊച്ചൂസ് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് സ്ഥാനം ഒഴിഞ്ഞു.

2021-ൽ നാസോ കൗണ്ടി എക്സിക്യൂട്ടീവ് ആയിരുന്ന ലോറ കുറാൻ അജിത്തിന്‍റെ പ്രഗൽഭ്യവും സമൂഹത്തിലെ അംഗീകാരവും കണക്കിലെടുത്താണ് എൻയുഎംസി ഡയറക്ടർ ബോർഡ് അംഗമായി നിയമിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു സൗത്ത് ഇന്ത്യൻ വംശജന് ഇത്തരം ഒരു പദവി ലഭിക്കുന്നത്.

ലോംഗ് ഐലൻഡിലെ ഒരേയൊരു പബ്ലിക് സേഫ്റ്റി നെറ്റ് ആശുപത്രിയായ എൻയുഎംസി ഹോസ്പിറ്റലിന്‍റെ കീഴിൽ വിവിധ സ്പെഷ്യലിറ്റികളുള്ള 530 ബെഡ് ഹോസ്പിറ്റൽ സമുച്ചയത്തിൽ മെഡിക്കൽ റെസിഡൻസി, 911 പോലീസ് കൺട്രോൾ യുണിറ്റ്, ഹെലിപാഡ്, നാസോ കൗണ്ടി ജയിൽ, കെയർ നഴ്സിംഗ് ഹോം യൂണിറ്റ് തുടങ്ങിയവയെല്ലാം 14 അംഗങ്ങൾ മാത്രമടങ്ങുന്ന ഡയറക്ടർ ബോർഡിന്‍റെ കീഴിൽ പ്രവർത്തിക്കുന്നവയാണ്.

ഗവർണർ, കൗണ്ടി എക്സിക്യൂട്ടീവ്, സെനറ്റ് മജോറിറ്റി ലീഡർ എന്നിവർക്കാണ് ഡയറക്ടർ ബോർഡിലേക്കുള്ള നിയമനം നടത്തുവാനുള്ള അധികാരം. വോട്ടവകാശമുള്ള ആകെ 14 ബോർഡ് അംഗങ്ങളിൽ നിലവിൽ ഉണ്ടായിരുന്നത് ഏഴ് റിപ്പബ്ലിക്കൻ നിയമിതനും ഏഴ് ഡെമോക്രാറ്റിക്‌ നിയമിതനും ആയിരുന്നു. അജിത്തിന്റെ വിരമിക്കൽ ഡയറക്ടർ ബോർഡിൽ നിലവിലുള്ള സമനിലയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു.

ഹോസ്പിറ്റലിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ആശുപത്രിയിലേക്ക് ആവശ്യമുള്ള വിവിധ സാധനങ്ങൾ വാങ്ങുന്നതിനുള്ള അംഗീകാരം നൽകുക, കോൺട്രാക്ടുകൾക്ക് ടെൻഡർ നൽകി അത് അംഗീകരിച്ച് നടപ്പിലാക്കുക തുടങ്ങി നിരവധി കാര്യങ്ങളിൽ തീർപ്പു കല്പിക്കുന്നതും ഡയറക്ടർ ബോർഡാണ്.

പുതിയ കാത്ത് ലാബ്, പീഡിയാട്രിക് സൈക്കിയാട്രി ഫെസിലിറ്റിയുടെ വികസനം, ഔട്പേഷ്യന്‍റ് വിഭാഗത്തിനായി റസ്റ്റോറന്‍റ്, കോഫി ഷോപ് എന്നിവയെല്ലാം ഹോസ്പിറ്റലിന്‍റെ വികസനത്തിന്‍റെ മുന്നേറ്റത്തിലേക്കുള്ള കാൽവെയ്പുകളായിരിക്കെ അതിലെല്ലാം പങ്കാളിയാകുവാൻ തനിക്കു കിട്ടിയ അവസരത്തിന് അത്യധികം ചാരിതാർഥ്യം ഉണ്ടെന്നു അജിത് പറഞ്ഞു.

പ്രതിവർഷം ഏകദേശം രണ്ടര ലക്ഷത്തോളം രോഗികൾക്ക് ചികിത്സ നൽകുന്ന ഈ സ്റ്റേറ്റ് ഫണ്ടഡ് പബ്ലിക് ഹോസ്പിറ്റൽ ലോംഗ് ഐലൻഡിലെ ആയിരക്കണക്കിന് രോഗികളുടെ ആശയും അവലംബവുമാണ്. ഇവിടെ ജോലി ചെയ്യുന്ന 3500-ൽ പരം ജോലിക്കാരിൽ നല്ല ശതമാനം ഇന്ത്യക്കാരും അതിൽ ഏറെ മലയാളികളുമാണ്.

ബോർഡ് മെമ്പർ എന്ന നിലയിൽ വളരെയധികം കമ്മ്യൂണിറ്റി പ്രവർത്തനം നടത്തുവാനും സമൂഹത്തിലുള്ള പലർക്കും വിവിധങ്ങളായ സഹായങ്ങൾ നൽകുവാനും അവസരം ലഭിച്ചതിലുള്ള സന്തോഷവും സംതൃപ്തിയും അജിത് രേഖപ്പെടുത്തി.

ന്യൂയോർക്കിന്‍റെ ആദ്യത്തെ സൗത്ത് ഏഷ്യൻ സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ്, എൻ.യു.എം.സി ഡയറക്ടർ ബോർഡ് ചെയർമാൻ മാത്യു ബ്രൂഡർമാൻ, സിഇഒ മേഗൻ റയാൻ, നാസ്സോ കൗണ്ടി എക്സിക്യൂട്ടീവ് ബ്ലെയ്ക്ക്മാന്‍റെ ചീഫ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ആർതർ വാൽഷ് എന്നിവരും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങങ്ങളും ഹോസ്പിറ്റൽ ജീവനക്കാരും അജിത്തിന്‍റെ കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങളെ ശ്ലാഘനീയമായി അനുമോദിക്കുകയും അതിനോടുള്ള നന്ദിയും സന്തോഷവും അറിയിക്കുകയും ചെയ്തു.

മുവാറ്റുപുഴയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കൊച്ചുകുടിയിൽ എബ്രഹാമിന്റെയും അന്നകുഞ്ഞിന്‍റെയും മകനാണ് അജിത് കൊച്ചൂസ്. അഞ്ചു, മഞ്ജു എന്നിവർ സഹോദരിമാരാണ്. ഭാര്യ ജയാ വർഗീസ് ലോംഗ് ഐലൻഡിലെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരിയാണ്. ലോംഗ് ഐലൻഡിലെ സ്മിത്ത് ടൗണിൽ സ്ഥിര താമസമാക്കിയ അജിത്-ജയാ ദമ്പതികൾക്ക് അലൻ, ഇസബെൽ, റയാൻ എന്നീ മക്കളുമുണ്ട്.