നെല്ലിയാമ്പതിക്കു കുളിരായി കോടമഞ്ഞ്
Friday, May 3, 2024 2:21 AM IST
നെല്ലിയാമ്പതി: ജില്ലയിൽ ഉഷ്ണതരംഗം നിലകൊള്ളുമ്പോൾ നെല്ലിയാമ്പതിയിൽ അപ്രതീക്ഷിതമായി കോടമഞ്ഞ് ഇറങ്ങി. കഴിഞ്ഞ മൂന്നു മാസത്തിനുശേഷം വേനലിൽ ആദ്യമായാണ് കോടമഞ്ഞും തണുപ്പും അനുഭവപ്പെട്ടത്.

രാത്രി 12 വരെയും നല്ല ചൂട് അനുഭവപ്പെട്ട നെല്ലിയാമ്പതിയിൽ അതിരാവിലെ കോടമഞ്ഞ് കൗതുകമായി. രാവിലെ ഏഴിനു ശേഷം എട്ടുവരെ നെല്ലിയാമ്പതി തേനിപ്പാടി ഭാഗത്താണ് കോടമഞ്ഞ് പ്രത്യക്ഷപ്പെട്ടത്.

കുറച്ചു സമയം റോഡിൽ വരുന്ന വാഹനങ്ങൾ പോലും കാണാൻ പറ്റാത്ത അവസ്ഥയിൽ മഞ്ഞ ലൈറ്റ് പ്രകാശിപ്പിച്ചാണ് വാഹനങ്ങൾ ഓടിയത്. രാവിലെ 6.45 നും 7.45 നും ഇടയിൽ കോടമഞ്ഞുണ്ടായെങ്കിലും കുറച്ചുസമയത്തിനുശേഷം അന്തരീക്ഷം സാധാരണ നിലയിലായി. ഉച്ചയോടെ മേഖലയിൽ ചൂട് 37 ഡിഗ്രി രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനമാണ് മേഖലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ഇത്തരത്തിൽ അടുപ്പിച്ചുണ്ടാകുന്ന കാലാവസ്ഥാ മാറ്റം തോട്ടംമേഖലയിലെ കാപ്പി, തേയില തുടങ്ങിയ കാർഷിക ഉത്പാദനത്തെ ബാധിക്കുമെന്നു മേഖലയിലുള്ളവർ പറഞ്ഞു.