അട്ടപ്പാടി ആഹ്ലാദ തിമർപ്പിൽ
Friday, May 3, 2024 2:21 AM IST
അഗളി: കൊടുംവരൾച്ചയിൽപെട്ട് വരണ്ടുണങ്ങിക്കിടന്ന അട്ടപ്പാടിയുടെ ജീവനാഡിയായ ഭവാനി പ്പുഴയിലേക്ക് അപ്പർ ഭവാനി ഡാമിൽ നിന്നും വെള്ളം തുറന്നു വിട്ടു

ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിട്ടത്. തുടക്കത്തിൽ കലങ്ങിയ വെള്ളമാണ് എത്തിയതെങ്കിലും ക്രമേണ തെളിനീരായി മാറി.

പുഴയുടെ ഇരുകരകളും മുറ്റി വെള്ളം എത്തിയതോടെ ജനം ആഹ്ലാദ ചിത്തരായി. സെക്കൻഡിൽ ആയിരം ക്യൂബിക്ക് ജലം ലൂയിസ് വാൽവ് നീക്കിയാണ് ഒഴുക്കിവിടുന്നത്.

ഭവാനിപ്പുഴ വരളാൻ തുടങ്ങിയതോടെ അപ്പർ ഭവാനി ഡാമിൽ നിന്നും വെള്ളം തുറന്നു വിടണമെന്ന് ആവശ്യം പുതൂർ പഞ്ചായത്ത് ഉന്നയിച്ചു വരികയായിരുന്നു. പഞ്ചായത്തിൽ ചേർന്ന യോഗം പ്രസ്തുത ആവശ്യം ജില്ലാ കളക്ടറെ ബോധ്യപ്പെടുത്തി.

തുടർന്ന് പാലക്കാട് ജില്ലാ കളക്ടർ എസ് ചിത്ര യുടെ നേതൃത്വത്തിൽ കളക്ടറും സംഘവും ചേർന്ന് തമിഴ്നാട് ജില്ലാ കളക്ടറും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ അടിയന്തിര ഇടപെടലിന്‍റെ ഫലമായാണ് ഭവാനിപ്പുഴയിലേക്ക് വെള്ളം ഒഴുക്കി വിട്ടത്.

സമയോചിതമായി ഇടപെടലുകളിലൂടെ നാട്ടുകാർക്ക് കുടിവെള്ളം എത്തിച്ച മുഴുവൻ പേർക്കും നന്ദി അറിയിക്കുന്നതായി പുതൂർ പഞ്ചായത്ത് പ്രസിഡന്‍റ് ജ്യോതി അനിൽകുമാറുംഅംഗങ്ങളും അറിയിച്ചു.