ഞാവലിൻ തടയണയിൽനിന്നുള്ള ജലസേചനം തടഞ്ഞ് അധികൃതർ
Friday, May 3, 2024 2:21 AM IST
ഒറ്റപ്പാലം: ഭാരതപ്പുഴയിൽ തുള്ളി പോലും വെള്ളമില്ല, ഞാവലിൻ കടവ് തടയണയിൽ നിന്നും വെള്ളമെത്തിക്കാനുള്ള നീക്കം അധികൃതർ തടഞ്ഞു. ജലസമൃദ്ധിയിൽ നിൽക്കുന്ന ഞാവലിൻ കടവ് തടയണയുടെ രണ്ട് ചീർപ്പുകൾ തുറന്ന് ലക്കിടി അടക്കമുള്ള പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനാണ് മെയ് ഒന്നിന് അധികൃതർ ശ്രമിച്ചത്. ചീർപ്പുകൾ തുറന്ന് അൽപ്പസമയത്തിനകം തന്നെ ഇവ അടക്കാനുള്ള ഉത്തരവുമെത്തി.
ഇതോടെ തടയണ തുറന്നതിന്‍റെ ഒരു ഗുണവും കിട്ടാത്ത സ്ഥിതിയായി.

രാഷ്ട്രീയ വടംവലിയാണ് സംഭവത്തിന് പുറകിലെന്നാണ് വിമർശനം ലക്കിടി പേരൂർ, തിരുവില്വാമല പഞ്ചായത്തുകളിലെ ആയിരക്കണക്കിനു കുടുംബങ്ങൾ ആശ്രയിക്കുന്നതാണ് ഭാരതപ്പുഴയിലെ ലക്കിടി തടയണ. ഇതാണ് വറ്റിവരണ്ടത്.

പുഴ നീർച്ചാലായതോടെ ശുദ്ധജല പദ്ധതികളുടെ പ്രവർത്തനം അവതാളത്തിലാണ്.
20 ദിവസമായി ലക്കിടിപേരൂർ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിലേക്കു ജലനിധി എസ്എൽഇസി (സ്കീം ലവൽ എക്സിക്യൂട്ടീവ് കമ്മിറ്റി) ഒന്നിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ജലവിതരണം നിയന്ത്രണം ഏർപ്പെടുത്തിയിട്ട്.

ലക്കിടി തടയണയിൽ നിന്നു 24 മണിക്കൂറും വെള്ളം പമ്പിംഗ് നടത്തിയാണ് പഞ്ചായത്തിലെ മിക്ക വാർഡുകളിലും ജലവിതരണം നടത്തുന്നത്.

കനത്തച്ചൂടിൽ പുഴയിലെ തടയണയിൽ വെള്ളം വറ്റി തുടങ്ങിയതോടെ മണ്ണുമാന്തി ഉപയോഗിച്ച് പുഴയിൽ ചാലെടുത്താണ് പമ്പിംഗ് കേന്ദ്രത്തിലേക്കു വെള്ളം എത്തിച്ചിരുന്നത്.

പമ്പിംഗ് മണിക്കൂറുകൾ മാത്രമാക്കി ചുരുക്കിയിരുന്നു. എന്നാൽ ചൂട് അസഹ്യമായതോടെ പുഴയിലെ വെള്ളം പൂർണമായി വറ്റിക്കഴിഞ്ഞു.

നീർച്ചാലായി മാറിയ പുഴയിൽ മണിക്കൂറുകൾ കാത്തിരുന്ന ശേഖരിക്കുന്ന വെള്ളം മാത്രമാണ് വിതരണം ചെയ്യുന്നത്.

തിരുവില്വാമല പഞ്ചായത്തിലേക്ക് വിതരണം ചെയ്യുന്ന വെള്ളം നാല് ദിവസമായി പമ്പിംഗ് മുടങ്ങി.

ആളിയാർ വെള്ളം അതിർക്കാട് ഞാവലിൻകടവിൽ എത്തിയെങ്കിലും ലക്കിടിയിലേക്ക് ഇനി എന്ന് എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല, ഞാവലിൻകടവ് തടയണ നിറഞ്ഞു പേരൂർ പള്ളം തുരുത്ത് തടയണയും നിറഞ്ഞാൽ മാത്രമേ വെള്ളം ലക്കിടിയിലെത്തുകയുള്ളു. ജലവിതരണം താറുമാറായതോടെ ജനങ്ങൾ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. പഞ്ചായത്തിലെ ചില വാർഡുകളിൽ ടാങ്കറിൽ ജലവിതരണം തുടങ്ങിക്കഴിഞ്ഞു.

ജലനിധി വെള്ളത്തെ ആശ്രയിച്ചു കഴിയുന്ന പ്രദേശത്ത് ടാങ്കറിൽ വെള്ളം എത്തിക്കണമെന്നും ആവശ്യമുയർന്നുകഴിഞ്ഞു.