റൗണ്ട് താണ്ടാൻ പാടുപെട്ട് ചെറുവണ്ടിക്കാർ
Sunday, June 23, 2024 6:47 AM IST
തൃശൂർ: വാഹനത്തിരക്കേറിയ തൃശൂർ സ്വരാജ് റൗണ്ടിൽ പെട്ടുപോകുന്ന ചെറുവാഹനയാത്രികർ റൗണ്ട് താണ്ടാൻ പാടുപെടുന്നു. റൗണ്ടിൽ ചെറുവണ്ടിക്കാർക്കായി ഏർപ്പെടുത്തുമെന്നുപറഞ്ഞ ലൈൻ ട്രാഫിക് ഇപ്പോഴും വാഗ്ദാനംമാത്രമായി ശേഷിക്കുകയാണ്.

ഈ വർഷം മാർച്ച് മുതൽ ചെറുവണ്ടികൾക്കായി പ്രത്യേക ട്രാക്ക് റൗണ്ടിൽ നടപ്പാക്കുമെന്നായിരുന്നു അധികാരികളുടെ വാഗ്ദാനം. ജൂണ്‍ അവസാനമാകുന്പോഴും ഇതു നടപ്പാക്കിയിട്ടില്ല.
തേക്കിൻകാട് മൈതാനത്തോടു ചേർന്നുള്ള സ്വരാജ് റൗണ്ടിന്‍റെ ഇന്നർ ട്രാക്കിലൂടെ ബസുകൾ സഞ്ചരിക്കാൻ അനുവദിക്കില്ലെന്നു മാർച്ച് ഏഴിനു സിറ്റി പോലീസ് ട്രാഫിക് എൻഫോഴ്സ്മെന്‍റ് യൂണിറ്റ് തങ്ങളെ അറിയിച്ചിരുന്നതായി ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ പറയുന്നു. എന്നാൽ മൂന്നുമാസം പിന്നിട്ടിട്ടും ഇതു നടപ്പായില്ലെന്ന് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ ചൂണ്ടിക്കാട്ടി.

ലൈൻ ട്രാഫിക് സംവിധാനം ബസുകൾക്ക് മുൻപ് ഏർപ്പെടുത്തിയതാണെങ്കിലും ഇതും പാലിക്കപ്പെടുന്നില്ല. റൗണ്ടിൽ ഒരേനിരയിൽ മൂന്നുബസുകൾ വരെ സഞ്ചരിക്കുന്ന കാഴ്ച പതിവാണ്. ഇരുചക്രവാഹനയാത്രികരാണ് വലിയ വാഹനങ്ങളുടെ ലക്കുംലഗാനുമില്ലാത്ത പാച്ചിലിലും തൊട്ടടുത്തെത്തിയുള്ള ഹോണ്‍ മുഴക്കലിലും ഭയന്നുപോകുന്നത്.

പോലീസ് നീരീക്ഷണം ശക്തമാക്കിയാൽ മാത്രമേ ലൈൻ ട്രാഫിക് സംവിധാനവും ചെറുവാഹനങ്ങൾക്കുള്ള പ്രത്യേക ട്രാക്കിലേക്കു ബസുകൾ കയറാതിരിക്കലും നടപ്പാവുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർമാർക്കു ബോധവത്കരണം നടത്തേണ്ടതും അത്യാവശ്യമാണ്.
റൗണ്ടിലേക്കു വാഹനങ്ങൾ കയറുന്ന ഭാഗങ്ങളിലും റൗണ്ടിലും സ്പെഷൽ ട്രാക്കുകൾ സംബന്ധിച്ച് ബോർഡുകളും സ്ഥാപിക്കേണ്ടതുണ്ട്. തൃശൂർ റൗണ്ടിൽ ഉണ്ടായ നിരവധി അപകടമരണങ്ങൾക്കുശേഷം അസോസിയേഷൻ ആവശ്യപ്പെട്ടപ്രകാരം മുൻ പോലീസ് കമ്മീഷണർ വിളിച്ചുകൂട്ടിയ യോഗത്തിലെ തീരുമാനം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്.

ലൈൻ ട്രാഫിക് നടപ്പിലാക്കാൻ കർശനനടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ അംഗങ്ങളായ ജോണി പുല്ലോക്കാരൻ, ഗോപകുമാർ മേനോൻ, സി.വി. രംഗനാഥൻ, സജി ആറ്റത്ര. വിൽസണ്‍ ജോണ്‍, സോണി കെ. ബേബി, കെ. മോഹൻദാസ്, കെ.എസ്. ശിവരാമൻ എന്നിവർ ആവശ്യപ്പെട്ടു.

സ്വന്തം ലേഖകൻ