കൊട്ടാരക്കര: നീലേശ്വരത്ത് പിണങ്ങിക്കഴിഞ്ഞ ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. നീലേശ്വരം ചാന്തൂർ വിജയഭവനിൽ ബിജിമോൾക്കാണ്(38) കുത്തേറ്റത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭ‌ർത്താവ് ചാത്തന്നൂർ കല്ലുവാതുക്കൽ സ്വദേശി രതീഷിനെ(40) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

തിങ്കളാഴ്ച രാത്രി ഏഴിനാണ് സംഭവം. ഒരു വർഷമായി രതീഷും ബിജിമോളും പിണങ്ങിക്കഴിയുകയും വിവാഹ ബന്ധം വേർപെടുത്താനുള്ള കേസ് നടന്നുവരികയുമാണ്. കൊട്ടാരക്കരയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ബിജിമോൾ തിങ്കളാഴ്ച കടയിൽ നിന്നും വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.

വീടിനു പിന്നിൽ താക്കോൽ സൂക്ഷിക്കുന്ന ഭാഗത്തുനിന്നും താക്കോൽ എടുക്കാനെത്തിയപ്പോഴാണ് മറഞ്ഞിരുന്ന രതീഷ് കത്തിയുമായി ചാടി വീണത്. കുത്താൻ തുടങ്ങിയെങ്കിലും ചുരിദാറിന്‍റെ ഷാളിൽ കുരുങ്ങി കത്തി തെറിച്ചുപോയി. തുടർന്നു അവിടെയുണ്ടായിരുന്ന റബർ ടാപ്പിംഗ് കത്തിയെടുത്താണ് രതീഷ് കുത്തിയത്.

ബിജിമോൾ തടഞ്ഞതിനാൽ കൈയിലാണ് കുത്തേറ്റത്. സമീപത്തുതന്നെയുണ്ടായിരുന്ന പിതാവും മകളും ഓടിയെത്തിയാണ് ബിജിമോളെ രക്ഷപ്പെടുത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയ്ക്ക് അഞ്ച് തുന്നിക്കെട്ടുകൾ വേണ്ടിവന്നു.

ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ രതീഷിനെ തടഞ്ഞുവച്ച ശേഷം പോലീസിനു കൈമാറുകയായിരുന്നു. ടൈൽസ് പണിക്കും ടാപ്പിംഗ് ജോലികൾക്കും പോയിരുന്നതാണ് രതീഷ്.