പരവൂർ: കാർ തീവച്ച് നശിപ്പിക്കുകയും യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതിയെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം മിനി സ്റ്റേഡിയത്തിനു സമീപം ലത മന്ദിരത്തിൽ താമസിക്കുന്ന തിരുവനന്തപുരം കാച്ചാണി ജോസഫ് ലൈൻ 34ൽ ശ്രീരുദ്രയിൽ ശ്രീബാലൻ നായരുടെ മകൻ സന്ദേശ് എസ്.നായർ എന്ന ശംഭു( 28 ) ആണ് അറസ്റ്റിലായത്.

പോലീസ്പറയുന്ത് ഇങ്ങനെ: കല്ലമ്പലം സ്വദേശിയായ ആദർശും പ്രതിയായ സന്ദേശും സുഹൃത്തുക്കളാണ്. ആദർശ് തന്‍റെ മറ്റൊരു സുഹൃത്തായ ജയ കണ്ണനോടൊപ്പം സന്ദേശിനെ കാണാനായി പൂതക്കുളത്ത് എത്തുകയായിരുന്നു. സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ ഇവർ മദ്യപിച്ചു.

ആദർശും സന്ദേശും പ്രതികളായിട്ടുള്ള ഒരു കഞ്ചാവ് കേസ് കൊല്ലം വെസ്റ്റ് പൊലീസിൽ നിലവിലുണ്ട്.ഇതേക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ വാക്ക് തർക്കമുണ്ടായി. ജയ കണ്ണൻ ഇടപെട്ട് അക്രമണത്തിനു മുതിർന്ന ഇരുവരേയും പിൻതിരിപ്പിക്കുകയും ആദർശിനെ തിരികെ കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും മറ്റൊരു യുവാവുമായി പിന്നാലെ എത്തിയ സന്ദേശ് ജയ കണ്ണനെ ആക്രമിക്കുകയും ഇവർ സഞ്ചരിച്ചിരുന്ന കാർ ഗ്ലാസുകളും മറ്റും വെട്ടുകത്തി ഉപയോഗിച്ച് അടിച്ചു പൊട്ടിക്കുകയും ശേഷം തീയിടുകയായിരുന്നു.

പിന്നീട് ഒളിവിൽ പോയ പ്രതിയെ പോളച്ചിറയിലെ പൊന്തക്കാട്ടിൽ നിന്നും പിടികൂടുകയായിരുന്നു. അക്രമത്തിനു ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയ ശേഷം ഒളിവിൽ പോയ സന്ദേശിനെ ഫോൺ വീണ്ടും ഓൺ ചെയ്തപ്പോൾ കിട്ടിയ ടവർ ലൊക്കേഷൻ പിൻതുടർന്നാണ് പിടികൂടിയത്.

ഇയാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പുകൾ നടത്തി. വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.